ഇരുട്ട്
ജ്വരംകൊണ്ട പകലുകൾ വിറയ്ക്കവെ
വിളഞ്ഞ സ്വപ്നക്കതിരുകൾ കരിയവെ
പറഞ്ഞ വാക്ക് പതറി പാതിവഴിയിൽ
കരൾപകുത്ത പ്രണയം കരയ്ക്കടിയവെ
വിലക്കിന്റെ വിലങ്ങഴിച്ച സ്വാതന്ത്ര്യം
കുരുത്തക്കേടിൻ മുറുക്കും കുരുക്കുകൾ
മൗനഗർത്തങ്ങളിൽ ഇഴയും വാക്കുകൾ
നെഞ്ചിൽ കരിങ്കൊടികൾ ഉയർത്തവെ
കുഴിച്ചു മൂടിയ കറുത്ത ചിന്തകൾ
കുതിരശക്തിയിൽ മുളച്ചു പൊന്തവെ
ദുരിതം തിറയാടും കുരുതിക്കോമരം
ദുരാചാരപ്പെരുമഴ ചതച്ചു കുത്തവെ
നേരിന്റെ നാരില്ല നാരായവേരിലുമെന്ന്
വിരലറുത്ത പൈതൃകം വിതുമ്പിനിൽക്കെ
വയറ്റിൽ ലാവ തിളച്ചൊടുക്കം മരണത്ത...
മലയാളകഥയിലെ മാന്ത്രികക്കളങ്ങൾ – എം.പി. നാരായണപിളളയ...
പി. ആർ . ഹരികുമാർ
അറുപതുകളിലും എഴുപതുകളിലും മലയാളത്തിൽ ശക്തിയാർജ്ജിച്ച ആധുനികത എന്ന സവിശേഷ സാഹിത്യമനോഭാവത്തിന്റെ പ്രശ്നപരിസരത്തിലാണ് ജന്മം കൊണ്ട് പുല്ലുവഴിക്കാരനും ജീവിതം കൊണ്ട് മറുനാടൻ മലയാളിയുമായ എം.പി.നാരായണപിളളയും (1939-1998) എഴുതിത്തുടങ്ങിയത്. പാരമ്പര്യനിഷേധം, സമൂഹനിഷേധം, ജീവിതപരാങ്ങ്മുഖത്വം, അരാജകവാദം എന്നിവ അക്കാലത്തെ കലാസൃഷ്ടികളിൽ സജീവമായിരുന്നു. ഇന്ത്യൻജീവിതാവസ്ഥയോടുളള പ്രതികരണമെന്നതിലേറെ പാശ്ചാത്യതത്ത്വചിന്തയോടുളള ആഭിമുഖ്യം വ്യക്തമാക്കുന്നതായിരുന്നു അക്കാലത്തെ മിക്ക രചനകളും. ...
നെറയെ നെറയെ പെണ്ണുങ്ങള്
കവിത കവിയുടെ ശബ്ദത്തിൽ കേൾക്കാൻ
മുറി നെറച്ച്
അടുക്കള നെറച്ച്
പെണ്ണുങ്ങള്.
നിന്റെ നെഞ്ചി
കെടക്കുമ്പോ
പെണ്ണുങ്ങളുടെ
ചൂട് കൊണ്ടെന്റെ
ശ്വാസം നെലച്ച്
പോണ്.
ചുംബിച്ച് കേറുമ്പോ
രാവണന്‍കോട്ട
പോലെ,
തിരിച്ചെറങ്ങാന്‍
പറ്റാതെ കുഴയെണ്.
കിടപ്പുമുറി നെറച്ച്
പെണ്ണുങ്ങള് നെറഞ്ഞ്
ജനാലവിരിയൊക്കെ
നിറം മാറ്റണ്.
നെറയെ നെറയെ
പെണ്ണുങ്ങള്...
വാതില്‍ പടിയില്‍
നിന്ന് പെണ്ണുങ്ങളൊക്കെ
തേഞ്ഞു തേഞ്ഞ്
പോകണ്.
മച...
പേറ്റന്റ്
ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഒരാൾ എനിക്കൊരു കഥയുടെ തീം തന്നു. അതുവച്ചെഴുതി, കഥമൂർച്ഛയിൽ മയങ്ങിയപ്പോൾ ദാണ്ടെടാ സ്വപ്നത്തിലെ അവൻഃ “പോക്രിത്തരം കാണിക്കുന്നോടേ? ഇയാൾക്ക് ഞാൻ കഥ വിറ്റോ? കേസാവും?”
“അപ്പോൾ എന്റെ സ്വപ്നത്തിലെ ഇയാളും ഞാനുമായിട്ട് ഒരു ബന്ധവുമില്ല?”
“ഇക്കഥയുടെ പേറ്റന്റ് എനിക്കാ.”
“സോറി, പേറ്റന്റ് ഇല്ല. പ്രായശ്ചിത്തം?”
“എഴുത്തുകാരന്റെ പേര് വെട്ടി എന്റേതാക്കുക. ദുരന്തനായകൻ-നശിച്ചു വെണ്ണീറായ അവന്റെ പേരൊക്കെ വെട്ടി നിന്റേതാക്കുക. ഇനി സ്വപ്നം കാണ...
അങ്ങനെ ഒരു അൽകുൽത്ത് യാത്രയിലെ കവിത എന്ന മുറിയക്ഷര...
കവിതയിലെ ഉപമയും, ഉത്പ്രേക്ഷയും, രൂപകവും, മാത്രകളും, ചന്ദസ്സുകളും ഇത്യാദി നാട്ടുനടപ്പുകളെയൊക്കെയും അങ്ങോട്ട് വലിഞ്ഞ് കയറിച്ചെന്ന് രണ്ട് ദിവസം വെറുപ്പിച്ച് അതികാലത്തെ അവിചാരിതമായി കിട്ടിയ ഭായിമാരുടെ തീവണ്ടിയിലെ ഒരു കൂപ്പയിൽ ഏക അന്യഭാഷാക്കാരനായി കൊച്ചിക്ക് നൈസ്സായി സ്ക്കൂട്ടാകുകയായിരുന്നു. ഒന്നുറങ്ങിപ്പോയാൽ തീവണ്ടി അനന്തൻകാട് എത്തുവോളം ഇരുന്നോ കിടന്നോ ഉറങ്ങുവാനുള്ള വെടിമരുന്ന് എന്റെ കണ്ണിൽ ഉണ്ടായിരുന്നതിനാൽ തോൾസഞ്ചിയിൽ ഉറക്കത്തിന് തീപിടിക്കാത്ത അലുകുൽത്ത് വസ്തുവഹകൾ...