തിളങ്ങിടുന്ന നിന്റെ-
യ്യൗവ്വനത്തുടിപ്പിലൊട്ടും
മത്തനായതില്ല പിന്നെ,
സ്വൽപമായ് ഭയന്നു ങാൻ.
മുഴുത്തമേനിയിൽ തുറിച്ചു-
നിന്ന സൗന്ദര്യത്തിലായ്
അർബുദം പടർന്നതിൽ
കരഞ്ഞതില്ലയൊട്ടുമേ…
അത്രയേറെ നിന്നെ ഞാൻ
കൊതിച്ചുപോയതാണോ
ഇത്രയേറെ ആശ്വസിക്കുവാൻ-
കഴിഞ്ഞ കാരണം?
Generated from archived content: poem4_june.html Author: konnamoodu_viju