മലയാളത്തിൽ പ്രശസ്തരായ രണ്ട് യേശുദാസൻമാരാണ് ഉള്ളത് ഒന്ന് പാടുന്ന യേശുദാസൻ. മറ്റൊന്ന് ഇന്നു നമ്മോട് വിട പറഞ്ഞ പാടാത്ത യേശുദാസൻ. അത് അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ വിശേഷണമായി കൊടുത്തിരുന്നതാണ്.
മലയാളത്തിലെ പ്രശസ്ത ഹാസ്യ മാസികളായിരുന്ന കട്ട്.കട്ട്, ടക്-ടക്. അസാധു എന്നീ മാസികകളുടെ പത്രാധിപരായിരുന്നു അദ്ദേഹം. അവയുടെ മുൻപേജിൽ പത്രാധിപർ ‘’പാടാത്ത യേശുദാസൻ’’ എന്നാണ് കൊടുത്തിരുന്നത് . പാടിയില്ലെങ്കി
വ്യത്യസ്തവും ശ്രദ്ധേയവുമായ പ്രസിദ്ധീകരണങ്ങളായിരുന്നു കട്ട് കട്ടും ടക് ടക്കും അസാധുവും. ആദ്യത്തെ രണ്ടെണ്ണം സിനിമയിലെ ഹാസ്യത്തിന് മുൻഗണന നൽകിയപ്പോൾ അസാധു രാഷ്ട്രീയത്തിലെ ഹാസ്യത്തിനാണ് പ്രാധാന്യം നൽകിയത്. അസാധുവിന്റെ പേര് പിന്നീട് സാധു എന്നാക്കി. അതിന് പറഞ്ഞ കാരണത്തിലുമുണ്ട് അദ്ദേഹത്തിന്റെ നർമ്മം നിറഞ്ഞ മനസ്സ്. വോട്ടിംഗ് യന്ത്രം നിലവിൽ വന്നതോടെ അസാധു വോട്ടുകൾ അപ്രത്യക്ഷമായി. അതു കൊണ്ട് ഇനി അസാധു ഇല്ലാത്ത സ്ഥിതിയ്ക്ക് മാസികയുടെ പേരും മാറ്റുന്നു ‘’സാധു’’
അന്ന് ഞാൻ എഴുതി തുടങ്ങുന്ന കാലമായിരുന്നു. ആവേശത്തോടെയാണ് അവയുടെ ഓരോ ലക്കവും കാത്തിരുന്നു വായിച്ചത്. അവയിലെ അടിക്കുറിപ്പ് മൽസരങ്ങൾ ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയത്
മലയാളി മനസ്സുകളിൽ ഇടം നേടി മലയാള മനോരമയിലും മെട്രോ വാർത്തയിലും ദേശാഭിമാനിയിലുമൊക്കെ അദ്ദേഹം വരച്ച ആയിരക്കണക്കായ ചിരിയും ചിന്തയും കലർന്ന കാർട്ടൂണുകൾ മലയാളികൾ ഒരിക്കലും മറക്കില്ല. മിസിസ് നായരും പൊന്നമ്മ സൂപ്രണ്ടുമൊക്കെ എപ്പോഴും നമ്മുടെ ഓർമ്മയിലുണ്ടാവും. ജനയുഗത്തിലെ പ്രശസ്തമായ കിട്ടുമ്മാവൻ എന്ന പോക്കറ്റ് കാർട്ടൂണും അദ്ദേഹത്തിന്റെ മറ്റൊരു അവിസ്മരണീയ സൃഷ്ടിയാണല്ലോ?
അദ്ദേഹത്തെ നേരിട്ടു കാണാൻ ചെന്ന രംഗം ഇപ്പോഴും ഓർമ്മയിലുണ്ട്, എന്റെ’’ഇമ്മിണി ബല്യ നൂറ്’’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ക്ഷണിക്കാൻ വേണ്ടിയായിരുന്നു അത്. അന്ന് സാർ മെട്രോ വാർത്തയിലാണ്. കൊച്ചി മേനകയിലെ മെട്രോ വാർത്ത പത്രത്തിന്റെ ഓഫീസിലേക്ക് സുഹൃത്തും കാർട്ടൂണിസ്റ്റുമായ ജിതേഷ്ജിയുടെ ശുപാർശ പ്രകാരം ചെന്ന എന്നോട് ആദ്യം ഒഴിവു കഴിവൊക്കെ പറഞ്ഞെങ്കിലും ചിരിച്ചെപ്പ് മാസികയിൽ ഞാൻ യേശുദാസൻ സാറിനെക്കുറിച്ചെഴുതിയ ലേഖനമൊക്കെ കാണിച്ച് അവസാനം അദ്ദേഹത്തെ കൊണ്ട് വരാമെന്ന് സമ്മതിപ്പിച്ചെന്ന് പറഞ്ഞാൽ മതിയല്ലോ? അന്നദ്ദേഹം ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് അധികമാകാത്തതു കൊണ്ട് പരിപാടികൾക്കൊന്നും പോകാത്ത സമയവുമായിരുന്നു. പിന്നെയും കുറേ നാൾ കഴിഞ്ഞാണ് വീണ്ടും അദ്ദേഹത്തെ കാണുന്നത്. വള്ളികുന്നത്ത് കാർട്ടൂണിസ്റ്റും ഹാസ്യകൈരളി പത്രാധിപരുമായ മോഹൻ സാറിന്റെ മകളുടെ വിവാഹത്തിന്..
യേശുദാസൻ സാർ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ശിഷ്യനായിരുന്നതു പോലെ അദ്ദേഹത്തിനും നിരവധി ശിഷ്യൻമാരുണ്ട്.. അതേപോലെ ചിരിപ്പിച്ചതിനൊപ്പം ചിന്തോദീപകവുമായിരുന്ന ആ കാർട്ടൂണുകൾ നെഞ്ചിലേറ്റിയ ആയിരക്കണക്കിന് അനുവാചകരുമുണ്ട്. അതു തന്നെയാണ് പാടാതെ പ്രശസ്തനായ കാർട്ടൂണിസ്റ്റ് യേശുദാസന്റെ അനശ്വര സ്മാരകം..
Click this button or press Ctrl+G to toggle between Malayalam and English