വാക്മീകി ചരിതം

കല്ലിച്ച ഹൃദയത്തിൽ
പാപചിന്തകൾ
രത്നങ്ങൾ പോലെ സൂക്ഷിച്ചു
രത്നാകരൻ എന്നൊരു കാട്ടാളൻ

കാടിനെ മറയാക്കി
പക്ഷികളെ ഇരയാക്കി
കാട്ടരുവികളുടെ പ്രണയമൊഴികൾ കേൾക്കാതെ
പച്ചപ്പിൽ ചോര ചിതറിച്ചു .
ഇറ്റുന്ന മിഴികളിലെ ദുഃഖങ്ങൾ കാണാതെ
മോഹിച്ചവ സ്വന്തം കൈക്കലാക്കി
കാലങ്ങൾ കഴിച്ചു

മുനിമാർ ഒരുദിനം
അതുവഴി പോകവേ
അവരുടെ വേദാന്തത്തിനു മറുപടി പറഞ്ഞു
മക്കളെയും ഭാര്യയെയും പോറ്റാൻ
മറ്റൊരു മാർഗ്ഗമില്ലെന്ന്
മുനിമാരിൽ നിന്നൊരു മറുചോദ്യം കേട്ടയാൾ
പാപങ്ങൾ അവരെല്ലാം പങ്കുവച്ചീടുമോ ?

നെഞ്ചിലെ വില്ലായ് മാറിയൊരാ ചോദ്യത്തിൽ
ചിന്തിച്ചു മനം നൊന്ത് കാട്ടാളൻ താപസനായ്
രത്നങ്ങൾ പോലെ സൂക്ഷിച്ച പാപമോഹങ്ങൾ
കത്തുന്ന കനലുകളെന്ന് തിരിച്ചറിഞ്ഞുപേക്ഷിച്ചു
നിർമ്മല ചിത്തത്തിൽ നിന്നും
രമണീയ കാവ്യത്തിൻ ഇതളുകൾ വിടർന്നു
കഠിനമായിരു ന്നൊരാ ഹൃദയമിന്നും വിശ്വമാകെ ഒഴുകുന്നു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English