ഉയിർത്തെഴുന്നേല്പ്

 

ഇന്ത്യതന്നാത്മാവിന്നാവനാഴിയിൽ നിന്നുതിർന്നൊരായിരം
തീജ്വാലകളെൻ ചുറ്റിലും
മനസാം മരീചികയിലൊരിറ്റു ദാഹനീരിനായ് പരതിപ്പരതി-
ത്തളർന്നു തെല്ലിരുന്നു.

സെെന്ധവചരിത സ്മരണകളിലെങ്ങോ  കണ്ണുടക്കിയന്ധാളിച്ചൊരു-
വേളയെന്നഹം വേദാർത്ഥ ഗഹനങ്ങളിലേക്കൂഴ്ന്നിറങ്ങിയെങ്കിലും
ഇനിയും ചൊല്ലുകളറിയാതെ-
യെന്തെന്തു ചിന്തുകൾ!

മഗധയുടെ ഉയർച്ചയും അശോകപ്പെരുമയും
ഗുപ്തസുവർണ ചരിതവും
ചികഞ്ഞു ഞാൻ, ചേര-ചോള-
പാണ്ഡ്യ സംസ്ക്യതിയും
പുകൾ പെറ്റ സംഘകൃതികളും സ്വന്തമാക്കി ഞാൻ…

പുരാണേതിഹാസങ്ങൾ ഒന്നല്ല,
പലകുറി, തിരിച്ചും മറിച്ചുമാവർത്തി- ച്ചുവെങ്കിലും നാടുമുടിക്കുന്ന ചോരകുടിക്കുന്ന
അന്തമില്ലാതങ്ങു നീളുന്ന ക്രൂരത-
ക്കന്ത്യമായില്ലിതുവരേക്കും

കൂടെയുള്ളവർ കൂടെപ്പിറപ്പുകൾ
എന്നുരിയാടാൻ പഠിക്കണം നാം
കൊടി വർണങ്ങളിൽ സമത്വസാ- ഹോദര്യ ബന്ധത്തിന്നാഴങ്ങൾ രചിച്ചു തോളോടുതോൾ ചേരണമിന്നു നാം

ഹിംസിക്കരുതൊന്നിനെയുമെന്നെോരു മാത്രഗാന്ധി വചനമുരുവിട്ടു പഠിക്കേണമിന്നു നാം

ബുദ്ധനും മഹാവീരനും കബീറും ഗുരുും
പിന്നെയും പിന്നെയും എത്രയോ മഹത്തുക്കൾ ചൊരിഞ്ഞതൊന്നുമേ മറക്കരുതീതലമുറ

ഉയിർത്തെഴുന്നേറ്റുരുവിടാം ധീരമായ് ഇതെൻ്റെയിന്ത്യയൊരൊറ്റയിന്ത്യയെന്നുമൊരൊറ്റ ജനതയെന്നും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English