പതിയെ കുഴിച്ചു തുടങ്ങി
പതമുള്ള മണ്ണായതു കൊണ്ട്
ഉറവ കാണുമെന്നാശയാൽ .
ഉറവയിൽനിന്നും തെളിനീരുണ്ടായി
പാദങ്ങൾ നനക്കുന്നതിൻെറ
അനുഭൂതിയായിരുന്നു ആദ്യ പ്രതീക്ഷ.
മെല്ലെ കുഴി നിറഞ്ഞു പതയുന്ന തെളിനീരുടെ ചിരിയേയും
പതിയെ വർഷം വരുമ്പോൾ മണ്ണിൻെറ
വിണ്ടയിടങ്ങളിലൂടെയൊഴുകി ഹരിതലോകം മെനയും വേരുകൾക്ക്
ഉണർവേകുന്നതിനെയും സ്വപ്നമാക്കി .
വേനലിൽ വറ്റാതിരിക്കുവാനും വിണ്ണിൻെറ സൗന്ദര്യം കാണുവാനും
വെയിലിൽ ചൂടോടെ ചുവന്ന മുഖം കഴുകുവാനും ആഗ്രഹിച്ചു .
കതിരുകൾക്കാവേശമില്ലാതെ പച്ചപ്പ് വളർത്തുവാൻ ഉറവയെ പ്രേരണയാക്കി .
ആവേശമോടെ ദിവസവും വിയർത്തു കുഴിച്ചിട്ടും ഉറവയുടെ ജലകുടം
ഉടയുന്ന ശബ്ദം കേട്ടില്ല , മഞ്ഞിൻെറ കണികകൾ പറ്റിക്കിടപ്പുണ്ട്