വാൽക്കണ്ണാടി വലംപിരിശംഖും
വാക്കും വരയും വരമാകുമ്പോൾ
നോക്കിലൊരിത്തിരിയരയാൽത്തലും
നാക്കിലെയമൃതായുറവിന്നുയിരും
ചേക്കേറുന്നത് മറുമൊഴികളമൊഴി
കൂത്താടികളുടെ കുടമണികുതൂഹല-
മോർത്താലിവിടം നായനമനോഹരം!
ഈറ്റില്ലത്തിൽ മൃദുസാന്ത്വനമൊഴി
തോറ്റംപാടി വരുന്നൊരു തലമുറ
തോക്കിൻ കാഞ്ചിയിലാർത്തി പെരുക്കെ
വാക്കിലൊതുങ്ങും സൗഹൃദമല്ലാ-
താർക്കാണിവിടെ നിറഞ്ഞ വിശാലത?
മർത്യഹൃദന്തമറിഞ്ഞ മഹാന്മാർ
വർത്തുളമാക്കാതെഴുതിയ വരികൾ
സ്വത്വഗുണത്തിൻ വിത്തുകളെന്നാൽ
കത്തിയമർന്നു മറഞ്ഞീടുന്നു
ഒത്തിരി ദൂരമകന്നു കഴിഞ്ഞാൽ
ഇത്തിരി ദുഃഖമതുയരും മനസ്സിൽ
വിശ്വവിശാലതലത്തിൽ ബാല്യം
കൊത്തിവലിച്ചു ഗൃഹാതുര ചിന്തകൾ!
Generated from archived content: sept_poem13.html Author: suresh_mannarasala
Click this button or press Ctrl+G to toggle between Malayalam and English