യാത്രയിലവൾ
ഉറങ്ങിയിരുന്നില്ല…
വാക്കുകളുടെ ഉഷ്‌ണത്തിലും
പുതിയ താരകൾ കണ്ടെത്തി
കാലഭേദത്തിലും അവൾ
അകന്നുപോകുന്നു
കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ്
ഇരുളിലൂടെ….
പെണ്ണേ
നീ പകലിനെ വെറുത്ത്
തെരുവിലേക്കിറങ്ങിയത്
മോഹങ്ങളുടെ ഉൾപ്രേരണയിൽ?
പ്രണയ വികാരത്തിന്റെ
സ്‌പഷ്‌ടതയില കാവലിരുന്ന നിന്നെ
പാപിയെന്ന് കൂകിവിളിച്ചത്
കല്ലെറിഞ്ഞത്
ദൈവമക്കളായിരുന്നു…
ഇന്ന്
ബന്ധങ്ങളുടെയഗാധ സമുദ്രത്തിൽ
പ്രണയം ചത്തുപൊങ്ങുന്നു
ജീവൻ സ്വാതന്ത്ര്യത്തിലേക്ക്
വഴിമുട്ടി നില്‌ക്കുന്നു
കാഴ്‌ചയിൽ ഇരുട്ട്…
ചക്രവാളസീമയിൽ
വികലമായ വർണ്ണങ്ങളിൽ
മതിവന്ന പഥികന്റെ മുഖം
പെണ്ണൊരുത്തി
മൗനത്തിന്റെ നേർത്ത
ബിന്ദുവിലേക്ക് യാത്രതിരിച്ചു.
Generated from archived content: sept_poem33.html Author: sreekuttan