“സമയം പതിനൊന്നുമണിയായല്ലോ. പ്യൂൺ രാധാകൃഷ്‌ണനെവിടെ?”
“പത്തുമണിക്ക് കഴിയുന്ന കമ്പ്യൂട്ടർ ക്ലാസ് കഴിഞ്ഞെത്തിയില്ലാ സാർ.”
“ബീ വൺ മനോജോ?”
“മനോജിന്റെ ക്ലാസ് പതിനൊന്നുമണിക്കാ തുടങ്ങുക.”
“സൂപ്രണ്ട് മുസ്‌തഫയോ?”
“പന്ത്രണ്ടിനു തുടങ്ങുന്ന കമ്പ്യൂട്ടർ ക്ലാസിനു പോയതാണ് സാർ.”
“അക്ഷയക്കാര് സിവിൽ സ്‌റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും സിവിൽസ്‌റ്റേഷൻ കോമ്പൗണ്ടിൽ വച്ചുതന്നെ ഒരു മണിക്കൂർ സമയം കമ്പ്യൂട്ടർപഠനം ഏർപ്പാടാക്കിയത് ഇവർക്കൊക്കെ നല്ല സൗകര്യമായി. പോകാനൊരു മണിക്കൂർ. പഠിക്കാനൊരു മണിക്കൂർ. തിരിച്ചുവരാനൊരു മണിക്കൂർ. എന്താ സുഖം!”
“മൈ ഗോഡ്! മനോജേ, എന്റെ കുടയൊന്നെടുത്തോ. സമയം രണ്ടേകാലായല്ലോ. രാധാകൃഷ്‌ണാ, ആ ബാഗൊന്നടച്ചോ. മൂന്നു മണിക്കാണല്ലോ എന്റെ ക്ലാസ്. പോകട്ടെ… നാളെ കാണാം.”
Generated from archived content: story4_mar10_08.html Author: shankaranarayanan_malappuram