പുതുമുഖ കഥാകൃത്ത് നോവലെഴുതി; പേര് ‘ഡാ’. അതുകണ്ട് ഇരിപ്പുറയ്‌ക്കാതെ പുതുമുഖ കവി കവിതയെഴുതി; പേര് ‘ഡൂ’. ‘നിരൂപഹഗുണശേഖരന്മാർ’ രണ്ടു കൃതികളുടെയും മൂല്യം ഹരിച്ചും ഗുണിച്ചും കൂട്ടിയും കിഴിച്ചും ‘ഠ’ മാർക്കിട്ട് ഇരുവരേയും സംപൂജ്യരാക്കി. സഹികെട്ട വായനക്കാരൻ അലറിവിളിച്ചു. “നിർത്തിനെടാ കഴുവേറികളേ നിങ്ങടെയീ ‘ഡാംഡൂ…’!”
Generated from archived content: story3_aug13_05.html Author: s_jithesh
Click this button or press Ctrl+G to toggle between Malayalam and English