കൂട്ടം തെറ്റിയതിന് പൊതിരെത്തല്ല്
കൂട്ടിനുപോയതിന് പൊരിഞ്ഞ വെയില്
കൂട് തേടിയതിന് പൊലിഞ്ഞ നക്ഷത്രം
കുട്ടിച്ചോറായതിന് പൊട്ടിയ ബലൂൺ
കുടമുടച്ചതിന് പൊട്ടിട്ട പെണ്ണ്
മണ്ണിന്റെ കണ്ണാടി നീട്ടുന്ന നീ നീയല്ല
വലിഞ്ഞുമുറുകുന്ന കയറാണ്
ലയനവെപ്രാളം ചുഴി സംഗീതം
ഊരാക്കുടുക്കായ ജീവൻ-
ഫണം വിടർത്തട്ടെ ദംശനത്താൽ
അന്തർദ്ദാഹങ്ങളുടെ നിറഞ്ഞാട്ടം.
സൂര്യദാഷം സ്‌ഫുരിച്ച കണ്ണ്-
നിന്റെ ഗർഭത്തിൽ തുറക്കട്ടെ.
കണ്ടുമറന്ന ആ പഴയ കിണറ്റിൻകര
പടമൂരിപ്പോയ നട്ടുച്ച
ഉച്ചിയിൽ നിറയുന്നു; പൊട്ടുന്നു.
കാണട്ടെ അറിയട്ടെ ഈ കയറാട്ടത്തെ
*2007 ആഗസ്‌റ്റിൽ മൾബെറി ഷെൽവിയുടെ നാലാം ചരമവാർഷികം
Generated from archived content: poem17_agu31_07.html Author: rakeeshnath_kr