ആരോ കയറിവരുന്നത് കണ്ടിട്ട് മറിയാമ്മ വാതില്‌ക്കൽ ചെന്നുനോക്കി.
“ദേ പിളളാരുടെ പപ്പാ…വർക്കിച്ചൻ…ങ്‌ഹേ ഇതിയാൻ ഇപ്പോ…കുറ്റിയും പറിച്ചോണ്ട് കഴിഞ്ഞമാസം പോയതാണല്ലോ…”
“ന്റെ മറിയേ, നീ ഒന്നു വിളിച്ചുപറ, നമ്മുടെ പിളളാർക്ക് ഫോൺ ചെയ്യൂന്ന്…എത്ര നാളെന്നുവെച്ചാ ഞാൻ അതിനകത്തു കിടക്കുക…ഭയങ്കര തണുപ്പല്ലിയോ… എനിക്കു സഹിക്കാൻ മേലാഞ്ഞിട്ടാ…ഇവിടുന്നെന്നെ സെമിത്തേരീ കൊണ്ടുപോയീ കെടത്താൻപറ…”
വക്കച്ചന്റെ ഗതിയോർത്തു മറിയാമ്മ വിറങ്ങലിച്ചു നിന്നുപോയി.
ആഗതൻ പടിക്കൽവരെ വന്നുനിന്നിട്ട്‌ഃ
“മറിയാമ്മച്ചേട്ടത്തിയേ, ഇതു ഞാനാ ചാക്കോ…കപ്പ്യാർചാക്കോ. ഇതിലേ പോയപ്പോ ചുമ്മാ കയറിയതാ. ശവമടക്കിന് ആളുകളൊക്കെ എത്തിയോന്നറിയാൻ…”
മറിയാമ്മ ഞെട്ടലോടെ കാര്യം പറഞ്ഞൊപ്പിച്ചു. “ഞാ…ഞാ…പിന്നെ വരാം.” അയാൾ പുറത്തുകടന്നു. മറിയാമ്മ മറ്റാരുമില്ലാത്ത വീട്ടിലേക്കും.
Generated from archived content: jan_story2.html Author: r_seethapathi