വല്ലപ്പോഴും വന്നുപോകും
വാർമഴവില്ലേ, ലോകം
നിന്നെക്കണ്ടിട്ടറിഞ്ഞില്ലെന്നോ?
ഇല്ല നേരമാർക്കും മാനം
നോക്കിനടക്കാൻ, വിരൽ-
ത്തുമ്പിലല്ലോ ഞങ്ങൾക്കിപ്പോൾ
വർണ്ണവൈവിധ്യം!
പൊടിയും മുൾച്ചെടിക്കുത്തും
വെയിലുമേൽക്കാൻ
ഞങ്ങൾ പഴഞ്ചന്മാരല്ല, മഴ
പെയ്‌തുതോരുമ്പോൾ
പൊഴിയും മാമ്പഴത്തിനായ്
ചെളി ചവിട്ടാൻ
വെറും കൊതിയന്മാരല്ല, നൂഡിൽസ്
കൊതിപ്പിക്കുമ്പോൾ.
പഴയതൊക്കെയും
പരിഹസിച്ചു തളളി
ഇവർ തീർപ്പൂ, തളളലാലേ
പുതിയ ലോകം!
Generated from archived content: poem11_jan.html Author: prameela_devi