യാത്രാമൊഴികൾ

കാടുനിലച്ചു. മർമ്മരങ്ങളില്ലാത്ത

വള്ളിപ്പടർപ്പുകളിൽ

ഊയലാടാൻ ചിലപ്പോഴൊക്കെ

പകൽപ്പക്ഷികൾ

എത്താറുണ്ടായിരുന്നുവത്രേ!

ശവം തീനിക്കഴുകന്മാർ

ആകാശക്കൊട്ടാരങ്ങളിലിരുന്ന്‌

അതുനോക്കി

രസിക്കാറുണ്ടായിരുന്നുവത്രേ!

ഒരു നാൾ

കാറ്റിന്‌ വേഗംകൂടിയ നേരത്ത്‌

പകൽപ്പക്ഷികളുടെ തൂവൽ

മഴയായ്‌ പെയ്‌തിറങ്ങി

നിലത്തുവീഴും മുൻപവ

യാത്രാമൊഴികളായി.

Generated from archived content: poem1_mar23_09.html Author: p_vimala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here