കാടുനിലച്ചു. മർമ്മരങ്ങളില്ലാത്ത
വള്ളിപ്പടർപ്പുകളിൽ
ഊയലാടാൻ ചിലപ്പോഴൊക്കെ
പകൽപ്പക്ഷികൾ
എത്താറുണ്ടായിരുന്നുവത്രേ!
ശവം തീനിക്കഴുകന്മാർ
ആകാശക്കൊട്ടാരങ്ങളിലിരുന്ന്
അതുനോക്കി
രസിക്കാറുണ്ടായിരുന്നുവത്രേ!
ഒരു നാൾ
കാറ്റിന് വേഗംകൂടിയ നേരത്ത്
പകൽപ്പക്ഷികളുടെ തൂവൽ
മഴയായ് പെയ്‌തിറങ്ങി
നിലത്തുവീഴും മുൻപവ
യാത്രാമൊഴികളായി.
Generated from archived content: poem1_mar23_09.html Author: p_vimala