എത്ര പൂ വീണു
എത്ര കായകൾ
പിഞ്ചിലേ ചീഞ്ഞടിഞ്ഞു?
എന്നിട്ടുമിപ്പോവൽ
കേറിപ്പടർന്നു വളർന്നുനീണ്ടിങ്ങനെ
ഉളളിലെക്കയ്‌പ്പും കനികളാക്കാൻ
ജന്മാങ്കുരംചേർത്തു വിത്തൊരുക്കാൻ
എത്ര കഷ്‌ടങ്ങൾ
നിറഞ്ഞതാണെങ്കിലും
അസ്‌തിത്വമോഹം വരിക്കാൻ!
എത്ര സഭകൾ പിരിഞ്ഞു?
എത്ര കെണികളിൽ പെട്ടു?
എത്ര പ്രതീക്ഷയുടഞ്ഞു?
എങ്കിലുമീവഴി മുന്നോട്ടുപോകനാം
പുത്രകളത്രമിത്രാദികളൊത്തുളള
സത്യം പുണർന്നു രമിക്കാൻ;
കാലാഹിനാ പ്രരിഗ്രസ്‌തമാം
ലോകത്തിൽ
ആലോലമാടിത്തിമിർക്കാൻ.
Generated from archived content: poem2_mar.html Author: p_madhu