മഷിപുരളാത്ത എന്റെ
സമ്മതപത്രത്തിൽ നിങ്ങൾ
ജനാധിപത്യം വച്ചുവിളമ്പി
കല്ലുരുട്ടി പൊട്ടിച്ചിരിക്കാതെപോയ
എന്നെ നിങ്ങൾ ഭ്രാന്തനെന്ന് വിളിച്ചു.
പിന്നെ നിങ്ങളുടെ ദൈവത്തിന്റെ
പങ്കുപറ്റാതെപോയ എന്നെ നിങ്ങൾ
നിഷേധി എന്ന് പേരിട്ടു.
Generated from archived content: poem18_sep.html Author: oranellur_babu