സത്യമെന്നത് നന്മയുടെ അങ്ങേയറ്റമായിരുന്നു. അതു പണ്ട്. ഇന്നത് കൊളളരുതായ്‌മകൾ മൂടിവയ്‌ക്കാനുളള മറമാത്രം.
കൈക്കൂലിക്കാരനും കരിഞ്ചന്തക്കാരനും കളളസാക്ഷി പറയുന്നവനും തന്നിലെ ചെന്നായിനെ മറയ്‌ക്കാൻ അതെടുത്തണിയുന്നു. ‘പഞ്ചതന്ത്ര’ത്തിലെ ആട്ടിൻകുട്ടിയെപ്പോലെ നിസ്സഹായരായി നമ്മളും!
Generated from archived content: story10_sep.html Author: nm_nooleli