പാദമുദ്ര

ഭൂമി പാതാളങ്ങളെ

അളക്കാനാണ്‌ പാദങ്ങൾ,

കർമ്മപഥങ്ങളിൽ നടന്നുതേഞ്ഞ്‌

ഉമ്മറപ്പടിക്കലെത്തുമ്പോൾ

സ്വന്തം സ്വത്ത്വമോർത്ത്‌

ഇടറിപ്പോകുന്ന പാദങ്ങൾ,

മനസ്സിന്റെ ഇരുട്ടറയിൽ തപ്പിത്തടഞ്ഞ്‌

കട്ടിളപ്പടിയിൽ തട്ടി ചോരയൊലിപ്പിക്കാൻ

വിധിക്കപ്പെട്ട കുരിശുവഴികളിലാണ്‌

പാദങ്ങൾ സമർപ്പിക്കപ്പെടുന്നത്‌.

മുൾപ്പാതകളിൽ ഓടിത്തളർന്നവർക്ക്‌

അർത്ഥശൂന്യമായ ഒരളവുകോൽ

മാത്രമാണിനി ഈ പാദങ്ങൾ…

Generated from archived content: poem16_sep2.html Author: muyyam_rajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമനുഷ്യന്റെ തല
Next articleപ്രവാസിയുടെ ഗാനം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ, മിഡിൽ എന്നിവ എഴുതുന്നു. 40 വർഷത്തെ പ്രവാസം. പലതവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here