ശകുന്തള

പ്രിയനേ,

നീയോർക്കുന്നുവോ

നാംതമ്മിൽ ആദ്യമായി

കണ്ട വാസന്തനികുഞ്ഞ്‌ജങ്ങളും

നിലാവ്‌ പൊഴിയുന്ന

നീല രാത്രിയിലെ

വളളിക്കുടിലിൽ അലിഞ്ഞ

നിശാന്തിത കാവ്യങ്ങളും

ശകുന്തങ്ങൾ ഓമനിച്ച

നേർവിരൽത്തുമ്പിൽ

നീയണിയിച്ച പ്രണയമുദ്രാങ്കിത

സുവർണ്ണമോതിരം

കിനാവിന്റെ തീരങ്ങളി-

ലെങ്ങോ കളയുവാൻ

വിരഹഗാനങ്ങളെന്നും

മൂളുവാനോമൽ പ്രണയിനി.

നിന്റെ കരവല്ലിയിൽ പടരുന്ന

വനജ്യോത്സ്‌നയായി ഞാൻ ഇനിയില്ല.

തിരിച്ചെടുത്തേക്കുക

ഈ അമ്പിളിയുടെ മടിത്തട്ടിൽനിന്നും

കളങ്കമോലും

ഇളമാൻ കുരുന്നിനെയും

നിന്റെ സുവർണ്ണ മുദ്രമോതിരവും.

അലയുവാൻ വയ്യെനിക്ക്‌

മറവിയുടെ താഴിട്ടു പൂട്ടിയ നിന്റെ

അരമന പടിവാതില്‌ക്കലിനിയും.

Generated from archived content: poem_sakunthala.html Author: mary_lilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here