രാത്രിയുടെ അന്ത്യയാമത്തിൽ കവിത പാടിക്കൊണ്ട് ഒരാൾ പ്രവേശിക്കുകയാണ്.
അപരനാകട്ടെ പല്ലിയായി ടി.വിയ്‌ക്കു മുകളിലൂടെ പ്രത്യക്ഷനായി.
കവിയും പല്ലിയും തമ്മിലുളള സംഭാഷണമാണ് ഇനി പ്രേക്ഷകർക്കു മുൻപിൽ ഞങ്ങൾ വിളമ്പുന്നത്.
പല്ലിഃ “നീ കവിയാണെങ്കിൽ മാംസള ശരീരനാണു ഞാൻ.”
കവിഃ “നിന്റെ മാംസം ശരീരത്തിലാണെങ്കിൽ എന്റെ മാംസം കവിതയിലാണ്.”
“കവിതയും മാംസവും. എങ്കിൽ നീ നോക്കിക്കോ” എന്നു പറഞ്ഞുകൊണ്ട് പല്ലി വാൽമുറിച്ച് ടി.വിയിലേക്കു കടന്നു. കവിയുടെ കടലാസിൽ അതാ ഒരു ഗൗളിവാൽ. കവിയുടെ മാംസാക്ഷരം!
Generated from archived content: story3_dec.html Author: m_rajivkumar
Click this button or press Ctrl+G to toggle between Malayalam and English