സ്വർഗ്ഗത്തിന്റെ ഒരൊഴിഞ്ഞ കോണിൽ ചിന്തിച്ചിരിക്കുന്ന ജവഹർലാൽ നെഹ്‌റുവിനെക്കണ്ട് ഇന്ദിരാജി അടുത്തെത്തി.
“അങ്ങെന്താണിത്ര ചിന്തിക്കുന്നത്?”
‘അതോ? നമുക്കെല്ലാം പറ്റിയ മടയത്തരത്തെപ്പറ്റി.“
”എന്തു മടയത്തരം?“
”സ്വാതന്ത്ര്യസമരത്തിൽ എത്രപേർ വെടിയേറ്റും തല്ലും ചവിട്ടുംകൊണ്ടും മരിച്ചു. എത്രപേർ നിത്യരോഗികളായി. എത്ര കുടുംബങ്ങൾ അനാഥമായി? ഇതെല്ലാം ഒഴിവാക്കാമായിരുന്നു.“
”പക്ഷെ എങ്ങനെ?“
”വൈസ്രോയിയോടു നമുക്കു പറയാമായിരുന്നു, താങ്കൾ ഒരിന്ത്യൻ പേരു സ്വീകരിച്ച് ഒരിന്ത്യാക്കാരിയെ വിവാഹം ചെയ്‌ത് ഞങ്ങളെ ഭരിച്ചുകൊളളൂ എന്ന്.“
Generated from archived content: story3_nov25_05.html Author: krishna