അസ്ഥിമാടം

ഏതോ ഒരു വീട്ടിലേക്കുള്ള

യാത്രയായിരുന്നു

അയാൾക്കു ജീവിതം

ഇനിയുമിതു മടുത്തില്ലേ, ഈ യാത്ര?

അദൃശ്യനായ സഹയാത്രികൻ

ചോദിച്ചു തുടങ്ങി.

എങ്ങനെ മടുക്കും,

ചുള്ളിക്കാടിന്റെ

‘*സംതൃപ്ത’നായ മനുഷ്യനും

അയാളും ഒരാൾ തന്നെ

വിട്ടുപോന്ന ഒരു വീടിന്റെ

ഒരു ശകലമസഥിയും

ചുടലയിലെ ഒരുപിടി മണ്ണും

അയാളിൽ നിത്യമായി ശേഷിച്ചു.

ചൂടലമണ്ണിലെ അസ്ഥിമാടത്തിൽ

ഒരു പരേതാത്മാവായിട്ടെങ്കിലും

ഒരുനാൾ അയാൾക്ക്‌ അന്തിയുറങ്ങണം.

ഒരുപക്ഷെ അയാൾ തേടുന്ന വീട്‌

അതായിരിക്കാം,

അയാളിൽ മറഞ്ഞുനിൽക്കുന്ന

അയാളുടെ സ്വന്തം വീട്‌!

*സംതൃപ്തൻ ഃ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത

Generated from archived content: poem2_novem5_07.html Author: kidangara_sreevalsam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here