അന്ത്യരാത്രി

എങ്ങനെയുറങ്ങീടു-

മുറങ്ങാതിരിപ്പതു-

മെങ്ങനെ? ഭയാക്രാന്ത

ഹൃദയം ചോദിക്കുന്നു.

ഉറങ്ങാമൊരിക്കലു-

മുണരാതിരുന്നാകിൽ,

ഉണരാം വാതിൽക്കൽ ദുർ-

ഭൂതങ്ങളില്ലെന്നാകിൽ.

യാമിനി ഭയങ്കരി

ഈ നിലാച്ചിരിമായ

നാളത്തെക്കുരുതിതൻ

വാൾത്തലച്ചിരിയിത്‌.

അറ്റുവീഴുന്നു നിശായാമങ്ങൾ

‘നിണ’മാടാൻ നക്രതുണ്ഡികള

കോപ്പുകൂട്ടുന്നു

തിടുക്കത്തിൽ.

ആസുരം വാദ്യം

ചണ്ഡഘോഷമായ്‌

തിമിർക്കുന്നു

ഭ്രാന്തിന്റെ കൊലച്ചിരി-

ക്കൂത്തരങ്ങത്തോ ഞാനും.

“Sweet is sleep
Death is better
Best of all is never to be
born…”

Generated from archived content: poem1_june.html Author: kidangara_sreevalsam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here