കരുണാമയനായ കർത്താവേ
കുരിശിൻ വിലപറയുന്ന
മക്കളാൽ നീ
വെളിച്ചപ്പെടാതിരിക്കട്ടെ
രക്താഭിഷേകം തീർത്ത്
ദക്ഷിണയെണ്ണി തന്ത്രി
നുണക്കെട്ടഴിച്ചു
ഫ്‌ളാറ്റ് കിലുങ്ങിക്കൊണ്ടേയിരുന്നു.
മന്ത്രവും ശരണവും
പമ്പകൊണ്ടു പോയതിനാൽ
ഭക്തർ രക്ഷപ്പെട്ടു.
ജിഹാദ് വിളമ്പിയ
ഇഫ്‌ത്താർ കഴിഞ്ഞ്
പുറത്തെറിഞ്ഞ എല്ലിന്
പട്ടിയ്‌ക്കൊപ്പം കുട്ടിയും
കടിപിടികൂടുമ്പോൾ
ഖുറാനിലേക്ക് ഒരിരട്ടവാലൻ
കയറിപ്പോയി.
Generated from archived content: poem2_mar23_09.html Author: jayakumar_chengamanad