ഓട്ടുപാത്രത്തിൽ കുമിഞ്ഞുകൂടിയ
കല്ലുകൾക്കിടയിൽ
അവന്റെ ജീവന്റെ സ്‌പന്ദനമായിരുന്നു.
സ്‌നേഹത്തിന്റെ ചില്ലുപാത്രങ്ങൾ
അവന് സമ്മാനിച്ച ചഷകത്തിന്
അതിരില്ല, ഒരു ദിവാസ്വപ്‌നത്തിന്റെ
ഉറക്കുഞ്ഞെട്ടലുകളിൽ,
അവന്റെ ജീവിതരേഖകൾ
വിലപിക്കുകയായിരുന്നു.
Generated from archived content: poem1_aug1_09.html Author: harsha_ec