നാവെന്ന ശബ്‌ദദോലകം
നാട്ടിവായ്‌ക്കുളളിൽ ഭദ്രമായ്;
ദൃഷ്‌ടികൾക്കു സുരക്ഷയ്‌ക്കായ്
സൃഷ്‌ടിച്ചു മേലെ മൂടികൾ.
മുഖത്തുനിന്നു വീഴാതെ
മൂക്കുകണ്ണട നിർത്തുവാൻദ
മൂക്കും ചെവികളും പുറം-
പോക്കിലും വച്ചുവേണ്ടപോൽ
സംവിധാനത്തിൽ സ്രഷ്‌ടാവിൽ
സാമർത്ഥ്യം സമ്മതിക്കണം.
Generated from archived content: poem1_nov25_05.html Author: chelamattam_chellappannair