ചന്ദനം ചാലിച്ചുചാർത്തിയതിന്മുഖ-
മെന്തൊരുചന്തം പൊൻപുലരീ
കുങ്കുമരാഗമണിഞ്ഞീടാൻ പുലർ-
സന്ധ്യ പടിഞ്ഞാറുവന്നെന്നോ!
നക്ഷത്രക്കണ്ണുമിനുക്കിയിരുട്ടിന്റെ
കൊത്തളം ശുദ്ധമാക്കീടാനായ്
അമ്പിളിക്കുത്തുവിളക്കുമാൻ ചന്ദ്രിക
മന്ദസ്‌മിതങ്ങൾ പൊഴിക്കുന്നോ!
വീണ്ടും പുലരിതൻപൊൻമുഖം കാണുവാൻ
സന്ധ്യ തപമിരിക്കുന്നേരം,
എന്നുമൊരേ മെഗാസീരിയൽമാതിരി
വന്നുപോകുന്നു ദിനരാത്രം.
Generated from archived content: poem2_june_05.html Author: chandirur_divakaran
Click this button or press Ctrl+G to toggle between Malayalam and English