വിട

ഒരിറ്റു ദാഹജലം തേടിയുളള

യാത്രയിൽ

കണ്ടതില്ലൊരു കുളിർനീരും

അറുതിപൂണ്ട മനം

പെയ്യാതെയായ്‌

വിനാഴികയങ്ങനെ കടന്നുപോയ്‌

ശ്രുതിതാളമിടറി വീഴുന്നു

നിലയറ്റ നേരം തല-

ചായ്‌ക്കാനിത്തിരി

ഇടം തേടിയലയുകയായ്‌

അറിഞ്ഞു ഞാനും

ഈ കൂട്ടിൽ ഞാനുമിക്കിളിയും മാത്രം

പറന്നു പോകാതെയതിനെ

മാറോടടുക്കുമ്പോൾ

ചിറകുവിടർത്തിയെന്നോ-

ടവളോതിടുന്നുഃ

“ഞാനും പറന്നുയരാൻ കൊതിക്കുന്നു

എന്നെ വിട്ടേക്കുക

അകലെയെവിടെയോ

ഒരു വേണുഗാനം കേൾക്കുന്നു

പറന്നുയരണമെനിക്കുമവിടേയ്‌ക്ക്‌”

പാറിപ്പറക്കണം ദൂരമത്രയും

ജീവിതനാടകം തുടങ്ങുമ്പോൾ

പലതും പലരും പിരിഞ്ഞുപോകും

വ്യസനിക്കേണ്ട തെല്ലുമെന്നോതിയവൾ

പറന്നനന്തവിഹായസ്സിലേറി.

Generated from archived content: sept_poem47.html Author: binimol_p_kallar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here