കാക്കകൾ

പറന്നുവന്നെൻ പുരയുടെ മേലെ

കറുകറുത്തൊരു കയുന്ന കാക്ക

വിരുന്നുവരുന്നു കുടുംബത്തിലാരോ

അരികഴുകവേ പറഞ്ഞമ്മ സ്വയം

മരിച്ചുപോയവർ ജനിക്കും കാക്കയായ്‌

തിരിച്ചറിയും പോലവർക്ക്‌ ബന്ധങ്ങൾ!

മരിച്ചുപോയെന്റെ കണവനീ കാക്ക

ചെരിഞ്ഞുനോക്കുന്നു പറഞ്ഞു മുത്തശ്ശി

ഒരുകൂട്ടം കാക്ക പറന്നുവന്നപ്പോൾ

മരിച്ചുപോയവരയൽപ്രദേശക്കാർ

ചെരിഞ്ഞുനോക്കുന്നു കറുത്ത കാക്കക-

ളരിയുണങ്ങുന്ന പരന്നപാത്രത്തിൽ

അരികൊറിച്ചോളൂമതിവരുവോളം

പരിചയക്കാരെ വിളിക്കല്ലേയിനി!

Generated from archived content: poem3_june_05.html Author: a_gangadharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here