1. പോത്തും വേദവും
വെട്ടാൻ വരുന്ന പോത്തേ
വേദമോതാം
കേൾക്ക്.
2.മരവും തലയും
പഞ്ഞിമരംതന്ന
കുപ്പായം
അപ്പൂപ്പന്റെ തലപോലെ.
3.ഇറവെളളത്തിൽ ആകാശം
ഇവവെളളം കണ്ടപ്പൂപ്പൻ
പറഞ്ഞു;
‘ഇതിലും കാണാം
ആകാശം…’
4.പിറന്നാൾ
എന്നോളം വളർന്ന
കുഞ്ഞൊരുത്തൻ
എന്റെ പിറന്നാളിൽ വന്നിരുന്നു.
എന്നോടവനന്നു
ചോദിച്ചു
“നാളെയെവിടെപ്പെരുന്നാള്
എന്നും രുചിതരും പെരുന്നാള്?”
Generated from archived content: poem1_sept1_06.html Author: a_ayyapan
Click this button or press Ctrl+G to toggle between Malayalam and English