അണയാത്ത പ്രതീകങ്ങൾ…

ശ്വാസത്തിനായവൻ പിടയുമ്പോൾ…
കാലുകൾക്കിടയിലവൻ ഞെരുങ്ങി,
ശിക്കാരിയായ നിയമം രസിച്ചു..
കണ്ഠനാളത്തിലെ ശ്വാസം നിലച്ചു.

കളിപാവകളെപ്പോലെ കണ്ടുനിന്നവനും,
മരണം ഒപ്പിയെടുത്ത് ത്രസിച്ചവനും,
കറുത്ത മാനവീയതയുടെ
മാംസപിണ്ഡത്തിൻ പ്രതീകമോ?? കറുത്തബോർഡിലെ വെളുത്തചോക്കിനാൽ
നീ നേടിയവർണ്ണവെറികളോ?
കറുകറുത്ത മനസ്സുമായി വ്രണപ്പെട്ടതലച്ചോറിൽ
നീ നിശ്ചലമാക്കിയ ജീവിതവർണ്ണങ്ങൾ.

സ്റ്റീഫനിൽ നിന്നൊഴുകിയ രക്‌തം
ഇന്നിതാ ജോർജിലെത്തി നിൽക്കുമ്പോൾ,
കാലങ്ങളകലെ “എനിക്കൊരു സ്വപ്നമുണ്ടെന്നു” പറഞ്ഞ
ഇന്നലകളുടെ കറുത്തവന്റെ മിശിഹായെ ഓർത്തുപോയി

ഒരു അഭിഭാഷക ശബ്ദവും
ആളികത്തിയ മുഗാബേ വരികളും കാതുകളിൽ പ്രതിധ്വനിച്ചു..
ഓഹിയോ നിൻ സ്വർണ്ണ തിളക്കം
ആഴങ്ങളിലലിഞ്ഞു പ്രതീകമായി

തീയിലമർന്ന താരെയും സുമനെയുമോർത്തുപോയ്
ഒരുമുഴം കയറിലലിഞ്ഞ പായലിനേയും
തന്റെ വിശപ്പിനായ് കൈനീട്ടിയ മധുവിനേയും … അങ്ങനെ ..
ഒരായിരം അണയാത്ത പ്രതീകങ്ങൾ …

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅവൾ
Next articleഏക കോശങ്ങൾ ഭൂമി പട്ടയം തിരിച്ച്‌ എടുക്കുമ്പോൾ
1990 ൽ ആലപ്പുഴയിലെ മാവേലിക്കര താലൂക്കിൽ അബ്ദുൽ ലത്തീഫിന്റെയും റജൂലയുടെയും മൂത്ത മകനായ് ജനനം. ടി.എം വർഗീസ് െമമ്മോറിയൽ ഹൈ സ്കൂളിൽ നിന്നും പത്താം തരം പൂർത്തിയാക്കി. ഗവൺമെന്റ് ഹൈയർ സെക്കൻഡറി സ്കൂൾ ചുനകരയിൽ നിന്നും സെക്കൻഡറി പഠനം പൂർത്തിയാക്കി. സംസ്ഥാന സ്കൂൾ കലോൽസവ വേദിയിൽ 3 വർഷം തുടർച്ചയായി മാപ്പിളപ്പാട്ട് അറബി, ഉറുദു പദ്യപാരായണം, കവിതാരചന,ഉപന്യാസം എന്നിവയിൽ പ്രാഗൽഭ്യം തെളിയിച്ചു. പിന്നീട് ഗവൺമെന്റ് പോളിടെക്നിക്ക് മണക്കാലയിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമയും നേടി. കോളേജ് ജീവതത്തിൽ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയായും കോളേജ് ചെയർമാൻ ആയും സ്ഥാനം വഹിച്ചു. പത്തനംതിട്ട ജില്ല എസ്.എസ്.എഫ് ക്യാമ്പസ് സെക്രട്ടറി എന്ന സ്ഥാനവും വഹിച്ചു. ചൊക്ലിയിൽ നടന്ന സംസ്ഥാനസാഹിത്യോത്സവത്തിൽ കവിതാ രചനയിൽ ഒന്നാo സ്ഥാനം കരസ്ഥമാക്കി. 2009 ൽ ആർമിയിൽ ചേർന്നു ... യാത്രകളും പാട്ടുകളും സ്നേഹിച്ചു മഞ്ഞും മലയും പിന്നിട്ട വഴികൾ ഒരുപാടുണ്ട് ... ജീവിതത്തിന് നിറം പകരാൻ ജീവിത സഖിയായി കൂടെ കൂട്ടിയവൾ അൽഫിയ സഹോദരി: ആമിനാ തസ്നീം

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here