ഇരുകാലി

 

 

മഞ്ഞു പെയ്തിറങ്ങേണ്ട മകരത്തിൽ,
മഴയിൽ കുളിച്ചിറങ്ങിയ പുലരി.
ചെറുപുൽനാമ്പിൻ അഗ്രത്തിൽ
മയങ്ങി തിളങ്ങിയ മഞ്ഞുകണമില്ല,
പുൽനാമ്പിനെ നമ്രശിരസ്സായാക്കി,
ഭൂമിയെ വന്ദിച്ച മഴതുള്ളി മാത്രം.
വെൺമേഘപാളികൾ സുര്യനെ
എതിരേൽക്കുന്ന പുലരിതൻ വഴിയിൽ
കാർമേഘരൂപികൾ നിഴൽ വീശി,
ആ രശ്മിയെ തടഞ്ഞുവെച്ചു.
ഇടവപ്പാതി കാലംതെറ്റി പെയ്തതോ,
മകരമഞ്ഞുറയാതെ പോയതോ.
മരമില്ല, ദളമില്ല മതിലുകൾ മാത്രം
പുഴയിലോ പുഴയെന്നറിയിക്കുവാൻ
തെളിനീരുപോലും ബാക്കിയില്ല,
പുഴയിന്നു പൂഴിമണലിൻ വഴിപോലെ…
മഴയൊന്നു പെയ്യണം അണകെട്ട് തുറക്കണം
വഴിയറിയാത്തൊരു പുഴയിന്നു ഒഴുകുവാൻ.
‘മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയുമെന്നു’ പഴമ പറഞ്ഞെങ്കിലും,
കാലംതെറ്റിയ കാലക്കേടൊക്കെയും
ക്ഷണിച്ചത് നാമെന്നോർക്കണംം.
വനമില്ല, മലയില്ല ഇന്നിതാ,
വനങ്ങളെക്കാൾ ഇടുങ്ങിയ
മലകളെക്കാൾ ഉയരത്തിൽ
ചുവരുകൾ തലയുയർത്തി ചിരിക്കുന്നു.
കിളികൾതൻ ആരവം കേൾക്കാനുമില്ല
ആ ബഹുനിലയ്ക്കുള്ളിൽ ക്രൂരനാം ഇരുകാലികളുടെ അട്ടഹാസം മാത്രം.
മൂടിക്കെട്ടിയ മുഖമ്മിന്ന് ചുറ്റിനും,
ജീവവായു പോലും ഭിക്ഷയായി മാറി,
ക്ഷിതിയിന്നു ക്ഷതിയുടെ കൈയിലായി.
മഞ്ഞിൽ പൊതിയേണ്ട മകരിപുലരി
മഴയിൽ കുളിച്ചു നിൽക്കുമ്പോഴും
വെന്തെരിയുന്നു നിർല്ലോപം, മഴയിൽ തെളിഞ്ഞൊരു തീ തോൽക്കും വെയിൽ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleആണുങ്ങൾ കരയാൻ പാടില്ലാത്രേ
Next articleഅമ്മാളു മുത്തശ്ശി
പത്തനംതിട്ട ജില്ലയിലെ അടൂരിൽ നിന്നും ഒരു അക്ഷരസ്നേഹി. പേര് ദിവ്യ ഗോപുകൃഷ്ണൻ. കവിതകൾ ഏറെ പ്രിയം. പറക്കോട് മുളയ്ക്കൽ സുദർശനൻ ഉണ്ണിത്താന്റെയും, രമണിയുടെയും മകളായി ജനനം. അടൂർ സ്വദേശി, ഗോപുകൃഷ്ണന്റെ ഭാര്യ. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദാനന്തരബിരുദം. അടൂർ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപികയാണ്.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English