This post is part of the series വായനയും നിരീക്ഷണങ്ങളും
Other posts in this series:
- മൂന്നാം ലോകമഹായുദ്ധം തുടങ്ങുന്നത്
- കാപ്പിറ്റോൾ കലാപത്തിന്റെ രാഷ്ട്രീയം
- ട്രമ്പോ ബൈഡനോ? (Current)
2016-ൽ ആര് ജയിക്കും എന്ന എന്റെ കണക്കുകൂട്ടലുകളിൽ വന്ന ഭീമമായ വീഴ്ചയിൽ നിന്ന് ഞാൻ ഇതുവരെ കരകയറിയിട്ടില്ല 🙂 ആ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഞാൻ അവസാനം ഇട്ട ബ്ളോഗ് ഇതാണ്: http:
നിഗമനം തെറ്റായെങ്കിലും മുകളിൽ പറഞ്ഞ ബ്ളോഗ് പോസ്റ്റ് വായിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്: ട്രമ്പിന് അനുകൂലമായിട്ടായിരുന്നു അവസാന ആഴ്ചകളിൽ കാറ്റ് വീശിയിരുന്നത്. വിസ്ക്കോൻസിൻ, മിഷിഗൻ, പെൻസിൽവേനിയ എന്നീ സംസ്ഥാനങ്ങളിൽ ട്രമ്പ് ജയിച്ച് കയറിയത് വളരെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു. പോളുകൾ പലതും ട്രമ്പിന്റെ മുന്നേറ്റം കണ്ടെത്തിയിരുന്നു. പക്ഷേ, ട്രമ്പ് ജയിക്കും എന്ന് നിരീക്ഷകർ വിശ്വസിക്കാൻ കൂട്ടാക്കിയില്ല.
ഞാൻ മുൻകൂർ ജാമ്യം എടുക്കുകയാണെന്ന് ഇതിനകം നിങ്ങൾക്ക് മനസ്സിലായിക്കാണും 🙂 താഴെ കൊടുക്കുന്ന കാര്യങ്ങൾ എന്റെ വെറും നിഗമനങ്ങളായി മാത്രം കണക്കാക്കുക.
തിരഞ്ഞെടുപ്പിന് വെറും 10 ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ആരു ജയിക്കും എന്ന കാര്യത്തിൽ വലിയ സംശയമൊന്നുമില്ല. എല്ലാ വോട്ടുകളും എണ്ണുകയാണെങ്കിൽ ജയിക്കാൻ വേണ്ട 270 വോട്ടുകൾ നേടി ബൈഡൻ-ഹാരിസ് ടിക്കറ്റ് വിജയിക്കും. എത്ര ഭൂരിപക്ഷം ഉണ്ടാകും എന്നതാണ് ഇപ്പോഴത്തെ പ്രധാന സംസാരം. ട്രമ്പിന് വിജയിക്കാൻ യാതൊരു മാർഗവും ഞാൻ കാണുന്നില്ല.
സംസ്ഥാനതലത്തിലാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 538 ഇലക്ക്രറൽ കോളേജ് വോട്ടുകൾ സംസ്ഥാനങ്ങളിലെ ജനസംഖ്യക്ക് ആനു
എന്തുകൊണ്ടാണ് കാര്യങ്ങൾ 2016-ൽ നിന്ന് ഇത്തവണ വ്യത്യസ്തമായിട്ടുള്ളത്?
– ട്രമ്പിന് ഇത്തവണ യാതൊരു പുതുമയുമില്ല. പൊതുവേ അഴിമതിക്കാരൻ, കഴിവില്ലാത്ത ഭരണാധികാരി തുടങ്ങിയ പേരുകൾ കഴിഞ്ഞ നാലു കൊല്ലം കൊണ്ട് ട്രമ്പ് നേടിയെടുത്തിട്ടുണ്ട്.
കുറഞ്ഞത് 334 വോട്ടുകൾ നേടി ബൈഡൻ ജയിക്കും എന്നാണ് എന്റെ നിഗമനം. 350 സീറ്റുകൾ വരെ പിടിക്കാൻ ജോ ബൈഡന് പറ്റും. ഒഹായോ, അയോവ, ടെക്സസ്, ജോർജിയ തുടങ്ങിയ റിപ്പബ്ളിക്കൻ പാർട്ടിക്ക് മുന്തൂക്കമുള്ള സംസ്ഥാനങ്ങളിൽ ചിലപ്പോൾ ബൈഡൻ വിജയിച്ചേക്കാം, അങ്ങനെ സംഭവിച്ചാൽ 400 വോട്ടുകൾ വരെ അദ്ദേഹം നേടും. പക്ഷേ, അത്തരമൊരു വിജയത്തിന് സാധ്യത കുറവാണെന്ന് തോന്നുന്നു.
യുദ്ധക്കളസംസ്ഥാനങ്ങൾ (battleground states) എന്നറിയപ്പെടുന്ന ചുരുങ്ങിയ ഇടങ്ങളിലേ യഥാർഥത്തിൽ മത്സരം നടക്കുന്നുള്ളൂ. ബാക്കിയെല്ലായിടത്തും ആരു ജയിക്കും എന്ന കാര്യം ഏറെക്കുറെ അറിയാവുന്ന കാര്യമാണ്. ഉദാഹരണത്തിന് കാലിഫോർണിയയിലും ന്യൂ യോർക്കിലും ബൈഡൻ, അലബാമയിലും കെൻറ്റക്കിയിലും ട്രമ്പ്. അങ്ങനെയുള്ള സംസ്ഥാനങ്ങൾ ആയിരുന്നു ജോർജിയയും ടെക്സസും ഈ തിരഞ്ഞെപ്പുവരെ റിപ്പബ്ളിക്കൻ സ്ഥാനാർഥിക്ക്. പക്ഷേ, ട്രമ്പ് ഇത്തവണ അവിടെ വിയർക്കുകയാണ്. അതുപോലെയുള്ള മറ്റൊരു സംസ്ഥാനമായിരുന്നു അരിസോണ. അവിടെ ബൈഡൻ ഇത്തവണ അട്ടിമറി വിജയം നേടും എന്നാണ് പോളുകൾ സൂചിപ്പിക്കുന്നത്.
പോളുകളിൽ വളരെ മുമ്പിലാണ് – അരിസോണ, മിഷിഗൺ, മിനസോട്ട, ന്യൂ ഹാമ്പ്ഷയർ, വിസ്ക്കോൻസിൻ. ഇവയിൽ മിനസോട്ടയിലും ന്യൂ ഹാമ്പ്ഷയറിലും നേരിയ ഭൂരിപക്ഷത്തിനാണ് ട്രമ്പ് കഴിഞ്ഞ തവണ തോറ്റത്, ബാക്കിയുള്ളിടത്ത് വിജയിക്കുകയും ചെയ്തു. ഇവിടങ്ങളിലൊക്കെ ബൈഡന് ഇത്തവണ ജയിക്കാൻ പ്രയാസമുണ്ടാകുമെന്ന് തോന്നുന്നില്ല. അതിന്റെ കൂടെ നെബ്രാസ്ക്ക സംസ്ഥാനത്തിൽ നിന്ന് ഒരു വോട്ടുകൂടി കിട്ടാൻ നല്ല സാധ്യതയുണ്ട്. എല്ലാം കൂടി ചേർത്താൽ ജയിക്കാൻ വേണ്ട 270 വോട്ടുകൾ ബൈഡന് കിട്ടും.
ബാക്കിയുള്ള മിക്കവാറും യുദ്ധക്കളസംസ്ഥാനങ്ങളിലും ബൈഡനാണ് മുന്തൂക്കമെന്ന് ഓർക്കണം. അവിടെ ചിലയിടങ്ങളിലൊക്കെ ജയിക്കുകയും ഭൂരിപക്ഷം വർദ്ധിക്കുകയും ചെയ്യും. ഈ രണ്ടു കണക്കുപ്രകാരമാണ് ട്രമ്പിന് യാതൊരു സാധ്യതയുമില്ല എന്ന് പറയാൻ കാരണം.
ഇനി എന്റെ 334 വോട്ടുകളുടെ കണക്ക്: മുമ്പ് പറഞ്ഞ സംസ്ഥാനങ്ങൾ കൂടാതെ ഫ്ളോറിഡ, നോർത്ത് കാരളൈന, പെൻസിൽവേനിയ എന്നിവിടങ്ങളിലും ബൈഡനാണ് ജയസാധ്യത കൂടുതൽ. ആ വോട്ടുകൾ ചേർത്താൽ ഇലക്ട്രൽ കോളജിൽ 334 വോട്ടുകൾ ആയി. മത്സരം കടുപ്പമാണെങ്കിലും ട്രമ്പ് നിലനിർത്താൻ സാധ്യതയുള്ള സംസ്ഥാനങ്ങൾ ഇവയാണ് – ജോർജിയ, ടെക്സസ്, അയോവ, ഒഹായോ എന്നിവ.
അവസാനത്തെ ഡിബേറ്റിനുശേഷം പോളുകൾ പുറത്തുവന്നിട്ടില്ല. വലിയ അത്ഭുതമൊന്നും അത് ഉണ്ടാക്കില്ല എന്നാണ് തോന്നുന്നത്. വളരെയധികം പേർ വോട്ടു ചെയ്തുകഴിഞ്ഞു. വോട്ടുചെയ്യാനുള്ളവർ തന്നെ ആരെയാണ് പിന്തുണക്കേണ്ടതെന്ന് ഉറപ്പിച്ചുകഴിഞ്ഞു എന്നാണ് പോളുകളിൽ കാണുന്നത്.
തുടർന്ന് വായിക്കുക :
കാപ്പിറ്റോൾ കലാപത്തിന്റെ രാഷ്ട്രീയം
Click this button or press Ctrl+G to toggle between Malayalam and English