അറിയാമായിരിക്കാം ഉളിയെ…
കേട്ടറിവിലൂടെ
വായനയിലൂടെ
പഴംകഥയിലൂടെ
പെരുന്തച്ചനിലൂടെ
പലവഴിക്കറിയുമായിരിക്കാം
ഇരുമ്പിൽനിന്നു പിറന്ന ഉളിയെ
ചോരചിന്തിക്കുന്ന മൂർച്ചതന്നെ,
കല്ലിനെ ശില്പമാക്കുന്നതും
മരംകൊണ്ട് മേശയൊരുക്കുന്നതും
കട്ടിലിനു കാൽ പണിയുന്നതും
കത്തിയിൽ നിന്നും
പടവാളിൽ നിന്നും
വ്യത്യസ്തമാണുളി മൂർച്ച.
തച്ചൻ കഥയിലും വാസ്തുശാസ്ത്രത്തിലും
കല്ലിനെ പോലും അഴകുള്ളതാക്കുന്നുപോലും
കവിതയോളം
ഇന്നലെകൾ വായിച്ചറിഞ്ഞതോർക്കുന്നു
ചരിത്രത്താളുകൾ ചോരകൊണ്ടെഴുതിയത്,
പടവാളും ഉടവാളും കൊണ്ടെന്ന്
പേനപോലെ
വെട്ടാതെയൊന്നിനെ പുതിയതൊന്നാക്കുന്ന
ഗുരുവാണ്
ഉളി
Click this button or press Ctrl+G to toggle between Malayalam and English