എന്തെഴുതീടാനെന്നതോർക്കുവാൻ
തിരികെ നമ്മൾ നടക്കണം.
നൂറെയുതണം മൊന്നനുഗ്രഹ-
മാകുമോയെന്നറിയുവാൻ.
എഴുതണം മതൊരനുഭവം
മൊരനുഗ്രഹം മായീടുവാൻ.
എത്രയോ ധന്യ മത്രയും മതി-
നിത്രെയും സ്വര സൗന്ദര്യം.
ആരെഴുതിലും മനം നിറഞ്ഞൊരു
കവിതയായതൊഴുകണം.
അത്രമേലതിലറിയണം മീ ജീവിതം
മതൊരഴകുപോൽ.
പൂക്കണം പുതു വല്ലിപോൽ
പുതു വാക്കു തേടിയുമലയണം.
കായ്ക്കണം കൈത്തഴമ്പു-
പോലത്രെയും നിൻ അനുഭവം.
ആരെതിർക്കിലുമെഴുതണം
നിൻനനുഭവം മൊരിരുമ്പുപോൽ.
അത്രമേലൊരു ഭംഗിയില്ലിനി
സ്വർഗ്ഗ സുന്ദര ഭൂമിയിൽ.
എഴുതണം മതൊരനുഭവം
മൊരനുഗ്രഹം മായീടുവാൻ.