ഏറ്

 

 

ഒരു മനുഷ്യനിതാ ഇടർന്നിരുന്ന്
‘മകനേ’യെന്നു തേങ്ങുന്നു.

മരിച്ചവരെ മറച്ചിടുന്ന സ്ഥലമായതുകൊണ്ടു മാത്രം
കരച്ചിൽ കഥകളിലൊതുങ്ങുന്നു.

ഉറക്കത്തിൽ തട്ടി കരച്ചിൽ,
മുരടിച്ച ജീവിതത്തിൽ
മുടന്തുന്നു.

അയാൾക്ക് വേണ്ടി അന്നാട്ടിലെ
പുഴ കുത്തിയൊലിക്കുന്നു.

മനുഷ്യരിൽ നിന്ന്
മനുഷ്യരിലേക്ക് കരച്ചിൽ
മിനുക്കപ്പെടുന്നു.

വെയിലിൽ പൊട്ടുന്ന
അപ്പൂപ്പൻ കായ പറിച്ചു
വയസ്സന്മാർ ഉപ്പിലിടുന്നു.

പക്ഷിപിടുത്തക്കാരായ
വികൃതിപ്പിള്ളേർ പക്ഷേ,
ഒറ്റയേറിന് കരച്ചിൽ
നിർത്തുന്നു.

ശബ്ദമില്ലാത്ത മനുഷ്യനായി
അയാൾ അവിടെത്തന്നെ
കാത്തിരിക്കുന്നു.

 

 

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleആത്മഹത്യക്കുശ്രമിച്ച് ചികിത്സയിലായിരുന്ന തമിഴ് നടൻ ലോകേഷ് മരിച്ചു
Next articleവയലാർ അവാർഡ് എസ്. ഹരീഷിന്
പാലക്കാട്‌ ജില്ലയിലെ പട്ടഞ്ചേരിയിൽ 11, 1988 ജനുവരിയിൽ ജനനം . അച്ഛൻ ശ്രീ എൻ.കെ.കുഞ്ചു. ഹൈസ്കൂൾ, ഹയർസെക്കന്ററി, കോളേജ്, യൂണിവേഴ്സിറ്റി തലങ്ങളിൽ കഥ- കവിത- ഉപന്യാസ രചന എന്നിവയ്ക്ക് സമ്മാനങ്ങളും ഹൃദയകുമാരി സ്മാരക പുരസ്കാരവും ലഭിച്ചു. പട്ടഞ്ചേരി ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭാസം. വണ്ടിത്താവളം k.k.m.hs.s-ൽ ഹയർസെക്കന്ററി ചെയ്തു. കാലിക്കറ്റ്‌ സർവകലാശാലയുടെ കീഴിലെ ഗവ. ചിറ്റൂർ കോളേജിൽ, ഭൂമിശാസ്ത്രത്തിൽ ഡി.ഗ്രി.യും മാസ്റ്റർഡിഗ്രിയും കരസ്ഥമാക്കി. കേരളസർവകലാശാലയുടെ തന്നെ ഇമ്മാനുവേൽ കോളേജ് ഓഫ് വാഴിച്ചിൽ തിരുവനന്തപുരത്ത് നിന്നും ഭൂമിശാസ്ത്രത്തിൽ B.Ed ഡി.ഗ്രി കോട്ടയത്തെ മഹാത്മഗാന്ധി സർവകലാശാലയിൽ നിന്നു ISRO-യുടെ കീഴിലുള്ള School of Environment Sciences-ൽ നിന്നു short term course ആയ Geo-information and Technology പൂ ർത്തിയാ ക്കി . 2013-ൽ NATIONAL ELIGIBILITY TEST ( NET, UGC), STATE ELIGIBILITY TEST (SET, STATE), 2020 -ൽ Google Educator level 1 എന്നി വയും പാസായി. പാലക്കാട്‌' മലപ്പുറം, തമിഴ്നാട്, മാല ദ്വീപ് എന്നിവടങ്ങളിൽ ജ്യോഗ്രഫി ലെക്ചർ ആയും ടീച്ചർ ആയും ജോലി ചെയ്തിട്ടുണ്ട്. കൈയെഴുത്ത് മാഗസിൻ, ലിറ്റിൽ മാഗസിൻ , ദേശാഭിമാനി ആഴ്ച്ചപ്പതി പ്പ് പൂർണ പബ്ലിക്കേഷൻസ് ആഴ്ച്ചപ്പതിപ്പ്, ഏഷ്യാ നെറ്റ്‌ ന്യൂസ്‌ എന്നിവടങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ 'ഭൂമിയിലെ പക്ഷി' എന്ന പേരിൽ കവിതകൾ എഴുതുന്നു. 'കാടേറ്' ആണ് ആദ്യ കവിതാസമാഹാരം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here