ഒഴുകുന്നവർ

അതി വേനലിലും വറ്റാതെ ശേഷിച്ച
ഉറവയുമായ് രണ്ടരുവികളായവർതളിർത്തൊഴുകുന്നു.
അമ്പരചുംബികളായ കിനാവിൻെറ
വേരുകൾക്കിടയിലൂടെ വഴികൾ തീർത്തു.
ഒഴുകുന്ന വഴികളിൽ മണലെഴുത്തിൻെറ
കവിതകൾ കോറി ,തണലിനൊരു നനവേകി-
പ്രകൃതിതൻ ഗാനങ്ങളേറ്റു പാടി .
ദൂരങ്ങളറിയാതെ പിന്നിട്ട് ഇനിയും
ഒഴുകി മതിവരാതെ ഒടുവിൽ അന്യോന്യം സംഗമിക്കുന്നു .
അവരുടെ ഈണവും താളവും ഒരുമയായ്
ഒന്നായ് ,ഒഴുകുമിടങ്ങൾ ഇടവും വലവുമായ്.
മുന്നിലുറച്ചൊരുകാലത്തിലിളകാത്തപാറ
ഒരുമ ചേർന്നൊരു വീണയാക്കി
ഒന്നിച്ചു സ്വരമോട് ചേർന്നൊഴുകുന്നു.
എന്നിട്ടും അവർ ഒഴുകിമതിവരാതെ
തമ്മിൽഒന്ന്ചേരാൻ ബാക്കി
രണ്ടരുവികളായ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here