സൂതൻ

 

പായുന്നൊരീരഥമതിലൊരമ്പു-
കുലച്ചൊരു വില്ലുമായി-
യോടുന്നൊരീ പ്രാണനിൽ കുറി-
കൊള്ളിച്ചീടുമോ ഭവാൻ?

“പിന്നാലെ പായുന്ന രഥത്തിൻ
മൂർത്തി തൻനമ്പാലെ തന്നെ വീഴ്ത്തണേ!

നിൻ മൊഴിയാൽ തന്നെ വീണു  പോകുമീ- ഹൃദയവും ; പിന്നെന്തിനീ കാഹളം ഭവാ!”

ഇണക്കമ്മില്ലീ വീഥിക്ക് രഥത്തിനോടും,
നീരസം നീ കാട്ടുമെങ്കിലും,
വിശ്വപ്രപഞ്ചത്തിലെവിടെയുണ്ടെന്റെ
കുതിരപോൽ വേഗമാർന്നവ!

തൊട്ടുതൊട്ടില്ലെന്നമട്ടില്ലെത്തുന്നതും
വിളികേൾക്കയായ്, കഷ്ടം!
അരുതീബിതപോവനഭൂമിയിൽ വസിക്കു-
മൊരാശ്രമമൃഗമതിനുമുണ്ടൊരു ജീവിതം.

നിലത്തുനില്ക്ക, സൂതാ, രഥമിതുമുരുളും
തപോവനമല്ലയോ പിന്നെന്തിനീ കാഹളം.

‘വിനീതവേഷമതിലാവണം,
തപോവനപ്രവേശവും. ‘

വില്ലെന്തിനിവിടെ? അലങ്കാരമെന്തിന്?
വനവള്ളി പൂത്തൊരീ പൂക്കൾ പോരെയോ?

ശരമതുപിൻവലിക്കെ കേട്ടതാശംസയും
സകലഗുണങ്ങളടങ്ങിടും മാനവപതിപോൽ

ജനിച്ചിടുമൊരു പുത്രനനുഗ്രഹമായ്.
മാലിനീനദീതീരമതും കാൺക,
കണ്വാശ്രമമുറ്റമതല്ലയോ,

നൽകീടുമതിഥി സത്കാരവും
സ്വീകരിച്ചീടണേ നരേശ്വര!
തപോവനം തന്നെയിതു, ചൊല്ലേണ്ട
കാൺകെ മനമറിഞ്ഞിടും സത്യവും.

വരിനെല്ലു കൊത്തും കിളികളും,
കായ്കളടിച്ചൊരെണ്ണമയമൊഴുകും,
പാറയും; ശങ്കയൊന്നില്ലാതെ നില്ക്കു-
ന്നൊരീ മൃഗങ്ങളും, മാറ്റുകരയിൽ
വാർന്നിട്ടൊഴുകുമീ ജലപാടുകളും

കണ്ടതില്ലേ… സൂതാ..നീ.

കാനനവഴിയെ കല്ലുകളും, രഥത്തിൽ ചുറ്റും
പച്ചിലപ്പാമ്പുപോൽ വള്ളികളും
ചാഞ്ഞൊരുമാമരശിഖര തേൻ,
കൂടുകളും, ഏല്ക്കാതെ സശ്രദ്ധം,

തെളിക്കുമീ രഥവുമായി പാഞ്ഞ-
ഞാനോർത്തില്ലല്ലോ തപോവനമെന്ന്.
കുറ്റമതു നിന്റെയല്ല സൂതാ,
മറ്റെന്തു പറയുവാൻ ഞാൻ.

വേട്ടയാടുന്നതുത്തമം രാജാവിനും,
തെറ്റെന്ന് ചൊല്ലുന്നതുത്തമം ഋഷികൾക്കും
ആശ്രമമൃഗമതൊന്നല്ലയോ പേറുക-
കുറ്റമതു നീ സ്വയം മറന്നപോൽ!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅഹോരാത്രം 12
Next articleഅപ്പൻ ; കറുത്ത ഹാസ്യത്തിന്റെ കരുത്ത്
1995 മാർച്ച് മാസം 27ന് തിരുവനന്തപുരം ജില്ലയിലെ വാഴമുട്ടം എന്ന പ്രദേശത്ത് ജനിച്ചു. 2015ൽ കേരളാ സർവ്വകലാശാലയുടെ കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി.എ. ഫിലോസഫിയിൽ ബിരുദം നേടി. കുട്ടിക്കാലം മുതൽ നിരവധി കഥകളും കവിതകളും എഴുതിയിരുന്നു. ഇന്ന് അവയെല്ലാം പുനസൃഷ്ടിച്ച് പ്രസിദ്ധീകരിക്കുന്നു.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here