വിരാട്പുരുഷൻ

 

തന്നതൊക്കെ തന്നതൊക്കെ
പറയാതെ പറയാതെ
ഒരു ഹിരണ്മയപാത്രത്തിൽ!

കാറ്റ് ആരും കാണാതെ
വേഗം നൽകിയില്ലേ,

ആരും അറിയാതെ
മേഘം കരിനീലിമ.

വിശുദ്ധസ്നാനം
മഴ നൽകിയില്ലേ.

നിലാവ്
നല്ലോരു കുളിർമ.

സ്ത്രീ നല്ലോരു
ദാഹം.

മധുരക്കനി മോഹിച്ച
പാപങ്ങളിലും
മരക്കുരിശ്
ശരണാഗതിയായില്ലേ..

കാകോളക്കോപ്പ
അറിവുകേടിന്റെ
കറ പറ്റിയ ചുണ്ടിലും തേച്ചുതന്നില്ലേ
അമർത്യതയുടെ ശോണിമ.

വെടിയുണ്ട പുരുഷന്റെ ഹൃത്തിൽ
ജപാജപം മുഴക്കിയില്ലേ.

കണ്ണാടിപ്രതിഷ്ഠ അവന്
സച്ചിദാനന്ദമേകിയില്ലേ

ആത്‌മാവിനണിയാനുള്ള
ഒരു കുമ്പിൾ വെണ്ണീർ തന്നില്ലേ
ചുടലത്തീ.

വെള്ളിക്കീറായി പൊട്ടിപ്പടർന്ന മൗനം
പുനർജനിയുടെ മുറിയുന്ന ഇടവേളകളിൽ
ഹൃദയത്തിന് ‌ തീവ്രസ്പന്ദനങ്ങൾ നൽകി…….!
തന്നെത്താനറിയാതെ
വേണ്ടാത്തതൊക്കെ എന്തിനറിഞ്ഞു!
വിസ്മയത്തിൻറെ പശ്ചാത്താപത്തിന്റെ പുളകക്കൂറിൽ
ഒരു നിമിഷം അവൻ ഓർത്തു :
കിട്ടിയതൊക്കെ കിട്ടിയതൊക്കെ
ഇരക്കാതെ ഇരക്കാതെ
ഒരു അക്ഷയഭിക്ഷാപാത്രത്തിൽ!
വിപരീതലിംഗത്തിൽ ചുരുക്കേണ്ട
വെറുമൊരു പുമാനല്ല ഞാൻ.
അസ്തിത്വം വിരാട്പുരുഷമയം!
ഞാൻ വിരാട്പുരുഷൻ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleആലുവയിലെ ബുക്ക്സ്റ്റാളിന്റെ ചിത്രം ട്വീറ്റ് ചെയ്ത് പൗലോ കൊയ്ലോ
Next articleഎൻ്റെ ആകാശം
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English