(സുഗതകുമാരിയുമായി ബന്ധപ്പെട്ട വാഴുവേലിൽ തറവാട്ടുകാവ് വെട്ടിനശിപ്പിച്ചതിൽ ഖേദം)
അകന്നുപോയിതെന്നക്ഷരമെങ്കിലും
അരുതരുതെന്നോതുന്ന കേട്ടുവോ
അടുത്തിരുന്നിതന്നമൂട്ടേണ്ടുന്നവൻ
വിളിച്ചിതോ ദക്ഷനിന്ദാവചസ്സിനെ
ഇടങ്കയ്യാൽ വായ്ത്തലം പൊത്തിയും
വലങ്കൈ ഇടതുപാർശ്വം ചേർത്തിടും
പഞ്ചപുച്ഛമടക്കിയും പാരംപറച്ചിലായ്
കണ്ണിൽകനലെരിഞ്ഞിതോ യാത്രയിൽ
കാവുതീണ്ടുവാൻ കാലേതിരിച്ചവർ
കാലമെങ്ങനെപ്പോക്കുവാനോർത്തിതോ
കാവോരകാവലായ് പരിണിതയോഗിയെ
കാണാമറയത്തു കുത്തിനോവിക്കയോ
കൊന്നിതോ തിന്നിതോ നിഷ്കാമരേണുവെ
സമംഗളം ചൊല്ലി കൊന്ന്തിന്നുന്നുവോ
കൊതിക്കായ്ക മാതരം സ്തന്യമീശ്രേയസ്സം
അക്ഷരപ്പൂമകൾ കാമിദം കാവുകൾ
കയ്യും കയ്യാലയും നിനക്കായുറച്ചു നീ
നിത്യനീചങ്ങളിൽ ഹുങ്ക് വർണ്ണിക്കയോ
ഹുംങ്കാരമത്തിൽ ദൈത്യമാനം സ്തുതി
വിധി വന്ദ്യവിനയമായ് നീരുണക്കുന്നുവോ
പരതുന്നു പാലപ്പൂപോഷണം
അമറുന്നു സത്യസാരം ഗതി
ശല്ക്കനക്ഷത്രങ്ങൾ നീരിടം കാവുകൾ
മരുവും തെളിമകൾ കടലേറ്റ രൗദ്രങ്ങൾ
ശുദ്ധവന്യം ജനി വനമാലി കാവുകൾ
പ്രീതിപുഷ്പം കുളിർ വിദ്യാവിധം വിത്ത്
സസ്യാരവം പാറും വൻപിണർകാവുകൾ
കാവുകൾ വേരൊച്ച കാവുമനനങ്ങളും
കാവുകൾ ഹരിതമുൾരൂപ സിംഫണി
അക്ഷരമമ്മയായ് സൗഹൃദം ചൊല്ലുന്നു
തിരിച്ചിറക്കുക രാഗിലപ്പൂമണം
വഴിതിരിയുക വായ്ത്തലം കെട്ടുക
തിരിച്ചിതേല്ക്കുക സത്യനീതംവിളി
കടംകൊണ്ട കാവിതിൽ കാഹളം തീർപ്പുകൾ
ഇനിയും പഠിഞ്ഞീല അമ്മശ്ശീലവുമക്ഷരം.
Click this button or press Ctrl+G to toggle between Malayalam and English