കുറുങ്കവിതകൾ

 

 

 

 

കണ്ണും കടലും

ഇത്രയും വലിയ
കടലിനെ
ഈ കുഞ്ഞു
നേത്രഗോളങ്ങൾ
ഒപ്പിയെടുത്തിരിക്കുന്നു!

 

ചെമ്പരത്തി

മണ്ണോട് ചേർന്ന് കഴിഞ്ഞാൽ
ഒരു ചെമ്പരത്തിയായ്
പുനർജനിക്കണം.
ഭ്രാന്തന്റെ ചെവിയിലിരുന്ന്
താളം പിടിക്കണം.
യൗവന തുടിപ്പിൽ
പച്ചിലകൾക്കുള്ളിലിരുന്ന്
ചിരിക്കണം.

 

സ്വപ്നം

ഇനിയും
സഫലമാകാത്തൊരു
സ്വപ്നമുണ്ടെനിക്ക്!
സഫലമാകാൻ
ഏറെ കൊതിക്കുന്ന
മോഹമുണ്ടെനിക്ക്!
നിലാമഴയിൽ
കൊക്കുമുരുമ്മി
കൊത്തും നേരം
ഒരു മഴനൂലിൽ നിന്നും
ഒരു പാരിജാത പൂ വിടരണ
അതിനെ ഞാനെന്റെ
നെഞ്ചോടു ചേർത്ത് വെക്കണം!
അതിന്റെ കളിചിരികൾ
കണ്ട്
നീയും ഞാനും
അമോദത്തിൽ
ആറാടണം!

 

എനിക്ക് നീയുണ്ട്

ഒലിച്ചിറങ്ങുന്ന
കണ്ണീർ കണങ്ങൾ
തുടക്കാൻ
വർണ്ണ തൂവൽ പോലെ
നിന്റെ കരങ്ങളുണ്ട്!
തേങ്ങിടുമ്പോൾ
ചേർന്ന് നിൽക്കാൻ
നീയാകുന്ന
തണൽ മരമുണ്ട്!
തല ചായ്ച്ചുറങ്ങാൻ
നിന്റെ വീതിയുള്ള
നെഞ്ചുണ്ട്!
എന്തിനും കൂട്ടായി
എനിക്ക് നീയുണ്ട്!

 

രുചിഭേദങ്ങൾ

നിന്നെ ഇഷ്ടമില്ലാത്തത് കൊണ്ടല്ല
അവിടെ പോയത്
എന്നും
ഒരേ ഭക്ഷണം
കഴിച്ചാൽ
നിനക്കും
വിരസത
അനുഭവപ്പെടാറില്ലേ?

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English