ശീമക്കുപ്പായം

‘ മഹാരാജാവ് തിരുമനസ്സു നീണാ വാഴട്ടെ ‘ യെന്നു പറഞ്ഞു സാഷ്ടാംഗം വീണുവണങ്ങുന്നവരില്‍ തന്നോടും തന്റെ രാജ്യത്തോടുമുള്ള കൂറളന്നിരുന്ന അധികാരിയെപ്പോലെ , സായ്പുമാര്‍ തുന്നിക്കൊടുത്ത പിഞ്ചിപ്പഴകിയ കോട്ടും ചമയങ്ങളുമിട്ടു , അവരൊരുക്കിയ രംഗമണ്ഡപങ്ങളിലും പറഞ്ഞു പഠിപ്പിച്ച സംഭാഷണങ്ങളിലും അണുവിട വ്യത്യാസം വരുത്താതെ ,സമൂഹാര്‍ജ്ജിതമായ ഒരു അറിവിന്റെ നിര്‍വ്വഹണമാണ് തങ്ങളുടെ ദൗത്യം എന്നു മിക്കപ്പോഴും മറന്നു , രാജത്വത്തിന്റെ , പ്രഭുത്വത്തിന്റെ , മാടമ്പിത്തത്തിന്റെ , പടിമേല്‍ കാലുയര്‍ത്തിവച്ച ഭാഷയില്‍ , സാധാരണക്കാരോടും നിസ്സഹായരോടും പട്ടിണിപ്പാവങ്ങളോടും വിധേയപ്പെടാന്‍ നിരന്തരം പറയുന്ന , പണത്തിനും അധികാരത്തിനും രാഷ്ട്രീയ ശക്തികള്‍ക്കും മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന നിയമബിരുദമോ സമൂഹദ്രോഹ ബിരുദമോ നേടിയതെന്നു സംശയിക്കത്തക്ക തരത്തില്‍ , അക്രമവും അനീതിയും കാട്ടുന്നവരോടു കൂട്ടുകൃഷി നടത്തുന്നുവെന്ന തോന്നലുണര്‍ത്തുന്ന , പണത്തിനു ആക്രാന്തം മൂത്തവരെകൊണ്ടു നിറഞ്ഞ ‘ ,നിയമവ്യവസ്ഥയില്‍ എനിക്കു പൂര്‍ണവിശ്വസമുണ്ടെന്നു ‘ ചിലര്‍ കൂടെക്കൂടെ പറയുമ്പോഴതു തങ്ങളോടുള്ള പരിഹാസമാണെന്നു മനസിലാകാത്ത വിഡ്ഡികളെക്കൊണ്ടു നിറഞ്ഞ , മാറാന്‍ തയ്യാറാകാത്ത ,ഒച്ചിനെ ഓര്‍മിപ്പിക്കുന്ന ,ആകര്‍ഷണമൊക്കെ പൊയ്‌പോയിട്ടും ,അങ്ങാടി നിരത്തില്‍ ആളുകാത്തു നില്‍ക്കുന്നവളേപ്പോലെയാണ് ഇന്നു നമ്മുടെ നീതിനിര്‍വഹണ വ്യവസ്ഥ ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English