കടൽപ്പൊന്ന്

 

ഗഗനസൗന്ദര്യം
പോരാഞ്ഞിട്ട്
കടൽപൊന്ന്
കാച്ചിയെടുത്ത് ആകാശത്ത്
വച്ചതാണത്രേ ചന്ദ്രബിംബം!

കടലിനോട്
കിന്നാരം പറഞ്ഞ്
മോഹിപ്പിച്ച്,
പൊന്ന് കവർന്നതോ
മഴക്കള്ളനും.

കറലേശമില്ലാതെ
പൊന്നുരുക്കിയത്
അർക്കനല്ലാതെ മറ്റാരാണ്?
ആകാശത്തർപ്പിച്ചത്
നക്ഷത്രപ്പെണ്ണുങ്ങളും.

പ്രതികാരം ചെയ്യാനുറച്ച്,
ഭൂമിയുടെ മക്കൾ
തിരഞ്ഞ്
ചെന്നപ്പോളേയ്ക്കും
ഉരുകിത്തിളച്ച് ആത്മാവെരിഞ്ഞ് ;

കടലാളം തിരയുന്നൊരു
ഭ്രാന്ത്രിയായി, ചുറ്റിത്തിരിയുന്നുണ്ടവൾ,
കടൽപൊന്ന്.

ഫില്ലീസ്ജോസഫ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഗൾഫ് ഉച്ചകോടി സൗദിയിൽ ; ഖത്തർ ഉപരോധം നീക്കുന്നു
Next articleകനൽചരിത്രം
ഫില്ലീസ് ജോസഫ് . അധ്യാപികയും മോട്ടിവേഷനൽ ട്രയിനറുമാണ്. കേരളത്തിൽ കൊല്ലം ജില്ലയിലെ കുണ്ടറയിലുള്ള പടപ്പക്കര എന്ന കൊച്ചു ഗ്രാമത്തിലാണ് ജനിച്ചത്. ചെറുകഥയും കവിതകളും എഴുതാറുണ്ട്. അഞ്ച് ചെറുകഥകൾ , രണ്ട് കഥാ സമാഹാരങ്ങളിലായി സാഹിതി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോവലും കവിതാ സമാഹാരവും പ്രസിദ്ധീകരണത്തിന് തയ്യാറാവുന്നു. 5 കവിതകളുടെ വീഡിയോ റിലീസിംഗ് ഈയിടെ നടന്നു.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here