സാഗരപ്പൊൻതോണി

 

നിനച്ചിരിക്കാതൊരു ദിനം ഞാൻ, ഒരു മുഖം കണ്ടു,

ഒരു മനമായ്, കഴിഞ്ഞു പോയ കാലങ്ങൾ ഓർമ്മ വന്നു.

വർഷമേഘം പോലെ പെയ്‌തൊരോർമ്മപ്പെയ്ത്തിൽ

നനഞ്ഞിടുന്നു, മറന്നിടാത്ത ദിനങ്ങളോരോന്നും.

ഒരു കുടയും, ഒരു നാണവും, ഒരു മഷിത്തണ്ടും,

ചെറുതേങ്ങലും, ഒലിച്ചിറങ്ങും ചാന്തിന്റെ ചെഞ്ചോപ്പും,

ചതഞ്ഞ റോസാദലച്ചവർപ്പും, പൂത്ത പൂക്കൈതയും,

പരന്നൊഴുകും നിലാവും, പിന്നെ നിശബ്‌ദനിശീഥിനിയും,

വിയർത്തൊലിക്കും വെയിലിലും കുളിരേകുമൊരാൽ മരവും,

മരച്ചുവടും, കടത്തിണ്ണയും, തേൻ-നിലാവിൻ മധുരിമയും,

മധുരമാകുമീയോർമ്മത്തെന്നലിൽ മുകിലിൽ മിഴി പാകവെ,

മനമോ തീർത്തു മായാമരീചിക സാഗരപ്പൊൻ തോണി.

അതിലോ  നീയും, ഞാനും, പിന്നെ; നിലയില്ലാ ജലവും

തിരതല്ലീടും തിര തൻ മാറിൽ പതിയെ ചാഞ്ചാടി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമുകിലന്‍ പ്രകാശനം
Next articleഅവൾ
യു ഏ യിൽ താമസമാക്കിയ ഒരു ഇരിങ്ങാലക്കുടക്കാരി....കുഞ്ഞിലിക്കാട്ടിൽ ഉണ്ണിച്ചെക്കൻറെയും പദ്മിനിയുടേയും മകൾ, അശ്വനിയുടെ വാമഭാഗം. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയിൽനിന്നും ഹിന്ദി പ്രവീൺ, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ പ്രൊഫഷണൽ ബിരുദം,പ്രകൃതി സ്‌നേഹി.... ഓർമകളും,നൊമ്പരങ്ങളും, മറവിയിൽനിന്നു കണ്ണുപൊത്തിക്കളിക്കുമ്പോൾ....... സംവേദനം നേരിട്ടാകാൻ കഴിയാത്ത സന്ദർഭങ്ങളിൽ..... അപ്പോഴൊക്കെ വിരിയുന്നവയാണ് ഈ ചെറിയ ശീലുകൾ,വാക്കുകൾ,വാക്യങ്ങൾ.... അവ കാതോർക്കുന്നവർ, കണ്ണോടിക്കുന്നവർ നിങ്ങളാണ്. നിങ്ങളോട് ഞാൻ എന്നെക്കുറിച്ചു മറ്റെന്തു പറയാൻ..... എഴുത്ത് ഇതുവരെ:- "അച്ഛൻ ഓർമ്മകൾ " എന്ന പുസ്തകത്തിൽ ഒരു ചെറു ഓർമ്മക്കുറിപ്പ്. "56 പെൺകവിതകൾ" എന്ന കവിതാസമാഹാരത്തിൽ ഒരു കവിത, "Loneliness Love Musings and Me എന്ന ഇംഗ്ലീഷ് കവിതാസമാഹാരം. ഇദം പ്രഥമം ദ്വയം എന്ന കഥാസമാഹാരം, അമേയം എന്ന കവിതാസമാഹാരം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here