സാനിറ്റൈസര്‍

പാതിരാക്ക് ഭവനം ഭേദിച്ച് അകം പൂകിയ മോഷ്ടാവിനെ കണ്ട് മുത്തശ്ശി ഉണര്‍ന്നു.

“ലൈറ്റിടാ കൊച്ചനേ.”

മോഷ്ടാവ് ചുമരിലെ സ്വിച്ചമര്‍ത്തി.
മുത്തശ്ശി തലയണക്കടിയില്‍ നിന്നും മാസ്ക്ക് തപ്പിയെടുത്ത് മുഖത്ത് കെട്ടി.

“മാസ്ക്കില്ലേടാ . മേശപ്പുറത്ത് കവറിലിരിപ്പുണ്ട്. ഫോറിന്‍ ! മക്കളിറ്റലീന്ന് കൊണ്ടന്നത് . എടുത്ത് കെട്ടടാ.”

“ഇറ്റലീന്നാ ?”

“അതെ. അവര് മുകളിലെ മുറീല് അടച്ചിരിപ്പാണ്. അതിനൊര് പേരിണ്ടല്ലടാ.”
“നിരീക്ഷണത്തില്‍.”

“ഹ ! അതന്നെ.”

“അമ്മച്ചീ , സാനിറ്ററൈസറരിപ്പൊണ്ടോ ?”

“അതെന്ത് കുന്തമാടാ ?”

“ഒരു കുന്തോം വേണ്ടേ .അമ്മച്ചി കെടന്നോ.”

മോഷ്ടാവ് ഇരുട്ടത്ത് ഇറങ്ങിയോടി.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here