സാനിറ്റൈസര്‍

പാതിരാക്ക് ഭവനം ഭേദിച്ച് അകം പൂകിയ മോഷ്ടാവിനെ കണ്ട് മുത്തശി ഉണര്‍ന്നു.

” ലൈറ്റിടടാ കൊച്ചനെ”

മോഷ്ടാവ് ചുവരിലെ സ്വിച്ചമര്‍ത്തി.

മുത്തശി തലയണക്കടിയില്‍ നിന്നും മാസ്ക്ക് തപ്പിയെടുത്ത് മുഖത്ത് കെട്ടി.

” മാസ്ക്കില്ലേടാ മേശപ്പുറത്ത് കവറിലിരുപ്പുണ്ട് . ഫോറിന്‍ ! മക്കളിറ്റലീന്ന് കൊണ്ടു വന്നതാ . എടുത്ത് കെട്ടടാ”

” ഇറ്റലീന്നാ?”

” അതെ അവര്‍ മുകളിലെ മുറില്‍ അടച്ചിരിപ്പാണ് അതിനൊരു പേരുണ്ടല്ലോടാ”

” നിരീക്ഷണത്തില്‍”

”ഹ ! അതന്നെ”

” അമ്മച്ചീ , സാനിറ്ററൈസരിപ്പൊണ്ടോ?”

” അതെന്തു കുന്തമാടാ?”

” ഒരു കുന്തോം വേണ്ടേ . അമ്മച്ചി കെടന്നോ”

മോഷ്ടാവ് ഇരുട്ടത്ത് ഇറങ്ങിയോടി .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകൂരായണോപനിഷത്ത്
Next articleആലുവയിലെ ബുക്ക്സ്റ്റാളിന്റെ ചിത്രം ട്വീറ്റ് ചെയ്ത് പൗലോ കൊയ്ലോ
പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളില്‍ പ്രധാന അധ്യാപകനായിരുന്നു.സ്വദേശം ചെറായി.ഇപ്പോള്‍ നോര്‍ത്ത് പറവൂരില്‍ താമസിക്കുന്നു.പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു.ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. ' വസന്തത്തിന്റെ ഓര്‍മ്മക്ക് ' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു.ഈ പുസ്തകത്തിന് കോട്ടയം കേന്ദ്രമായുള്ള "പരസ്പരം വായനക്കൂട്ടം പുരസ്ക്കാരം 2020 " ലഭിച്ചു. ഭാര്യ - വി.വി.സിന്ധു ( അധ്യാപിക ) മക്കള്‍ - ഹരിശങ്കര്‍, ഗൗരിലക്ഷ്മി ( വിദ്യാര്‍ത്ഥികള്‍ ) വിലാസം എം എന്‍ സന്തോഷ് മണിയാലില്‍ ഹൗസ് കേസരി കോളേജ് റോഡ് നോര്‍ത്ത് പറവൂര്‍ എറണാകുളം ഫോണ്‍ 9946132439

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English