ഓട്ടമത്സരം

 

“കാരുണ്യം വഴിയുന്ന കണ്ണുമായ് ഗൗതമൻ നീരുതേടിയലയുന്നതു കണ്ടാവാം മരുഭൂമിയിൽ മലർ വിരിഞ്ഞു…”

രാമൻ ഗദ്യകവിത മുദ്രകൂടാതെ ചൊല്ലിയാടി.

ങ്‌ഹേ, അപ്പോ ശ്രീബുദ്ധൻ പെർഷ്യേല് പോയിരുന്നോ? എന്നായി തെക്കേടത്തെ നമ്പൂരി.

നമ്പൂരീടെ സംശയം കേട്ട കവിക്ക് ധ്വനിഭംഗം വന്നു. നിവർത്തിയില്ലാതെ കവിതാശകലം വലിച്ചെറിഞ്ഞു കണ്ടം വഴി ഓടി.

നമ്പൂരി കുംഭ കുലുക്കി ചിരിച്ചു. ചെക്കനെ നാടുനടത്തിയശേഷം കാലുമ്മക്കാലും വച്ച് നാലുംകൂട്ടി മുറുക്കാനിരുന്നു രാജകീയശൈലിയിൽ തമ്പുരാൻ. വെറ്റിലയിൽ നൂറുതേയ്ക്കുമ്പോൾ മൂളി,

“വൃശ്ചികപ്പെണ്ണേ… വേളിപ്പെണ്ണേ വെറ്റിലപ്പാക്കുണ്ടോ…”

കേട്ടുവന്ന വൃഷളി നാലുംകൂട്ടിയാട്ടി.

നമ്പൂരിയും ഓടി, കണ്ടം വഴി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleബിനാലെക്ക് അടുത്തമാസം തുടക്കമാകും
Next article‘നോ ബോഡർ ഏരിയ’ ചിത്രപ്രദർശനം
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here