റിംഗ്ടോൺ

8bd370a787a8083d6f877c0fc6a97a47-surreal-photos-surrealism-art

ആദ്യത്തെ കൺമണിയുടെ ജനനം ആർക്കായാലും വല്ലാത്ത ടെൻഷൻ തന്നെയാണ്.സിസേറിയനാണോ നോർമ്മലാണോ എന്നറിയാതെ ഞാനും ആകാംക്ഷയിലായിരുന്നു.ഡോക്ടറും നേഴ്സും അറ്റൻഡർമാരുമൊക്കെ ഒന്നും മിണ്ടാതെ അങ്ങോട്ടുമിങ്ങോട്ടും ഓട്ടമാണ്. ഇതിനെക്കാൾ നല്ലത് വല്ല സ്വകാര്യ ആശുപത്രിയായിരുന്നുവെന്ന് അതിനിടയിൽ ഞാൻ ഓർക്കാതെയുമിരുന്നില്ല,
പ്രസവത്തിനു മുമ്പ്,പ്രസവിച്ചെന്നറിയിക്കാൻ,കുട്ടി ആണോ പെണ്ണോ എന്നറിയിക്കാൻ,പ്രസവത്തിന് ശേഷം റൂമിൽ കൊണ്ടു വരുമ്പോൾ ….അങ്ങനെ സർക്കാർ ആശുപത്രിയിൽ കൊടുക്കുന്ന പടിയുമായി തട്ടിച്ചു നോക്കുമ്പോൾ പ്രൈവറ്റ് ആശുപത്രി തന്നെയായിരുന്നു ഭേദം.’’കൈക്കൂലി വാങ്ങുന്നത് ശിക്ഷാർഹം’’ എന്ന ബോർഡ് പ്രത്യക്ഷപ്പെട്ട ശേഷം ആകെക്കൂടിയുള്ള മാറ്റം ഇത്ര തുക വേണമെന്ന് പറയില്ല എന്നത് മാത്രം.നിങ്ങൾ എന്താണെന്നു വെച്ചാൽ തന്നാൽ മതി എന്നേ പറയൂ..[കുറഞ്ഞു പോയാൽ വിവരമറിയുമെന്നത് വേറെ കാര്യം.] എത്ര മധുരമായ പെരുമാറ്റം.
അതിനിടയിൽ പ്രസവിച്ചു എന്ന സന്തോഷവാർത്തയുമായി ഒരു നേഴ്സ് വന്നു ..കുട്ടി ആണ് തന്നെ എന്ന അറിയിപ്പുമായി മറ്റൊരാൾ..കൈമടക്കിന്റെ ഘോഷയാത്ര ഉൽഘാടനം ചെയ്യപ്പെട്ടെങ്കിലും എന്റെ ആഹ്ളാദം മറച്ചു വെക്കാൻ എനിക്ക് കഴിഞ്ഞില്ല. ലേബർ റൂമിലെ കാത്തിരിപ്പിനും പിരിമുറുക്കത്തിനുമൊടുവിൽ ബന്ധുക്കളോടും സുഹൃത്തുക്കളോടും സന്തോഷം പങ്കു.വെച്ചു. പിന്നെയും കുറെ കഴിഞ്ഞാണ് കുട്ടിയെ കാണിക്കാൻ കൊണ്ടു വന്നത്. കൊണ്ടു വന്നയാൾക്കും പടി കൊടുത്തു.ഇനി അടുത്ത പടി എന്താണാവോ? സിസേറിയനായതു കൊണ്ട് ഭാര്യയെ അടുത്ത ദിവസമേ മുറിയിലേക്ക് കൊണ്ട് വരൂ..ആശുപതിയിൽ നിന്നു പോകും മുമ്പ് ഇനി എത്ര പടികൾ കടക്കണമാവോ?
അതിനിടയിൽ പുതിയ അന്തരീക്ഷം ഇഷ്ടപ്പെടാത്ത മട്ടിൽ കുഞ്ഞ് വലിയ വായിൽ കരച്ചിൽ തുടങ്ങി. പഠിച്ച പണിപലതും നോക്കി,താരാട്ടുകൾ പല ഈണത്തിലും ഭാവത്തിലും പാടി നോക്കി.ഒരു രക്ഷയുമില്ല.കരച്ചിലിനു ശബ്ദം കൂടിക്കൂടി വന്നു.പെട്ടെന്നാണ് എനിക്കൊരു ആശയം തോന്നിയത്. മൊബൈൽ ഫോണിന്റെ റിംഗ് ടോൺ ഓൺ ചെയ്ത് കുഞ്ഞിന്റെ ചെവിയോട് അടുപ്പിച്ചു വെച്ചു.പുതിയ ഹിറ്റ് പാട്ടിന്റെ ഈണം ഫോണിലൂടെ ഒഴുകി വന്നപ്പോൾ പതിയെ പതിയെ കുഞ്ഞ് കരച്ചിൽ നിറുത്തി,ലോകത്തിന് വന്ന മാറ്റത്തെക്കുറിച്ച് അവനും മനസ്സിലായെന്ന് തോന്നുന്നു..!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഭാരതം നിങ്ങള്‍ക്കിന്നൊന്നുമല്ല!
Next articleആസിഡിന് അവാര്‍ഡ്
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English