പൂത്തുലയുന്ന പ്രണയങ്ങൾ പൂത്തുമ്പികളെ പോലെയാണ്
പൂക്കളിൽനിന്നും പൂക്കളിലേയ്ക്ക് പാറിനടന്നവർ പൂന്തേൻ നുകരും
പുള്ളിവാലുള്ള പശുക്കൾക്ക് പുല്ലും പുഷ്പവുമിഷ്ടമാണ്
പുല്ലവർ തിന്നും, പുഷ്പവും.
പുങ്കവന്മാരും പുന്നക്കയും ഒരുപോലാണ്
പക്ഷെ പിഞ്ഞുവോളം പിഴിയരുത്-
പെണ്ണിനെ, പുന്നക്കയെ, പുങ്കവന്മാരെ
പൂതിമാറുവോളം പുണരുന്നവന്
പിണയാനും പൂതി
പുള്ളിവാലുള്ള പശുവിന് പിണ്ണാക്കിനോട് പൂതി
പാതിരാത്രി പാതമിഴിയോടെ പാലച്ചോട്ടിൽ നിന്നപ്പോൾ
പതിനാറുകാരിയായി, പരത്തിയിട്ട തലമുടിയിലും പാലപൂത്തു
പ്രണയപ്പരകോടിയിൽ പുതുമഴയ്ക്ക് പ്രസക്തിയുണ്ടോ
പുതപ്പിനുള്ളിൽ പുന്നാരം പറയാൻ മാത്രം പ്രസക്തി.