റിയാലിറ്റി..

0c025bbcc8897e0fca2a37a4b8a7e78f

എല്ലാ കഴിവുകളും ഉപയോഗിച്ചും സമസ്തദൈവങ്ങളെ വിളിച്ചും അരങ്ങിൽ പാടിത്തീർന്നപ്പോൾ യുവപ്രതിഭ തളർച്ചയുടെ വക്കിൽ എത്തിയിരുന്നു.അപ്പോഴും കിതപ്പ് തീർന്നിരുന്നില്ല.പിന്നെ മാർക്ക് അറിയാനുള്ള ആകാംക്ഷയും….അപ്പോഴാണ് അവതാരക വേഷത്തിന്റെ ആംഗലേയ മലയാളം.’’ഇനി നമുക്ക് ജഡ്ജസിന്റെ അഭിപ്രായം കേൾക്കാം..’’
പിന്നെ ജഡ്ജസിന്റെ ഊഴമായിരുന്നു. .ചിരിയോടെ ഒരാൾ തുടങ്ങി.’’മോനേ,എന്താണീ പാടിയത്.? ഇതിന്റെ ഒറിജിനൽ മോൻ കേട്ടിട്ടുണ്ടോ?….’’ അയാളുടെ അരങ്ങ് തകർക്കൽ കഴിഞ്ഞപ്പോൾ ഭാവിയിലെ യുവതാരത്തിൻട്റെ മുഖം വിവർണ്ണമായി.പാടാൻ വേണ്ടി സ്റ്റേജിൽ കയറേണ്ടായിരുന്നു എന്നു പോലും തോന്നിപ്പോയി.ഉടൻ തന്നെ അടുത്ത വിധി കർത്താവ് തുടങ്ങി.’’മോനേ നമ്മൾ പാടുമ്പോൾ എന്തെങ്കിലും സംഗതികളൊക്കെ പാട്ടിലുണ്ടാവണ്ടേ..?’’..അയാളും ഒട്ടും മോശമാക്കിയില്ല.ജഡ്ജിമാരുടെ പ്രകടനങ്ങൾ കഴിഞ്ഞപ്പോൾ യുവഗായകൻ തളർച്ചയുടെ വക്കിലെത്തി.ഇപ്പോൾ കരയുമെന്ന ഭാവം.
പെടെന്നാണ് അയാൾ ധൈര്യം വീണ്ടെടുത്തത്. മാർക്ക്പറയാൻ തുടങ്ങുന്നതിന് മുമ്പ് സ്ഥിരം വിധി കർത്താക്കളും അതിഥി വിധികർത്താക്കളുമൊക്കെയിരിക്കുന്ന സീറ്റിനു മുന്നിലേക്ക് യുവഗായകൻ നടന്നടുത്തത് തികച്ചും അപ്രതീക്ഷിതമായിരുന്നു.സദസ്യരും അവതാരകയും അമ്പരന്നു .
’ ’എന്തോന്നാ സാറൻമാരേ നിങ്ങളിവിടെയിരുന്ന് വിളിച്ചു പറയുന്നത്.നിങ്ങളൊക്കെ പാടാനും ഹാർമോണിയം പിടിക്കാനും തുടങ്ങിയപ്പോൾ ഇതു പോലുള്ള ജഡ്ജിമാരുണ്ടായിരുന്നെങ്കിൽ റെക്കോഡിംഗ് സ്റ്റുഡിയോയുടെ പടി കാണാൻ നിങ്ങൾക്ക് കഴിയുമായിരുന്നോ..’’..പിന്നെയും എന്തൊക്കെയോ യുവഗായകൻ വിളിച്ചു പറഞ്ഞു.മനസ്സിലുണ്ടായിരുന്നത് മുഴുവൻ വിളിച്ചു പറഞ്ഞപ്പോൾ അവന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.അപ്പോഴും ജഡ്ജസിന്റെയും സദസ്സിന്റെയും അമ്പരപ്പ് മാറിയിരുന്നില്ല.വേഷമില്ലാത്ത അവതാരക വേഷത്തിന് ഇംഗ്ളീഷിലും മലയാളത്തിലും മാറിമാറി ശ്രമിച്ചിട്ടും ഒരു സംഗതിയും പറയാൻ കഴിഞ്ഞില്ല.അന്നാദ്യമായി റിയാലിറ്റി ഷോയുടെ സംപ്രേക്ഷണം തടസ്സപ്പെട്ടു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇന്ന് വായനാദിനം
Next articleപുറപ്പെട്ട് പോകുന്ന വാക്ക്‌
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here